ജോലിക്കിടെ പാമ്പുകടിയേറ്റു മരിച്ച മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്തിച്ചു

കൊച്ചി: രാജസ്ഥാനിൽ ജോലിക്കിടെ പാമ്പു കടിയേറ്റ് മരിച്ച മലയാളി സൈനികന്റെ മൃതദേഹം കേരളത്തിൽ എത്തിച്ചു. ആലപ്പുഴ പട്ടണക്കാട് മൊഴികാട്ട് കാർത്തികേയന്റെ മകൻ വിഷ്ണു ആണ് മരിച്ചത്. ജയ്സാറിൽ പെട്രോളിംഗിനിടെ പുലർച്ചെ മൂന്നിനാണ് പാമ്പുകടിയേറ്റത്. ഉടൻ സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് വൈകിട്ട് ആറോടെയാണ് കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചത്. അളകയാണ് വിഷ്ണുവിന്റെ ഭാര്യ, മകൻ ധ്രുവിക്. ജവാൻ വിഷ്ണു കാർത്തികേയന്റെ ഭൗതിക ശരീരം നെടുമ്പാശ്ശേരി എയർപോർട്ടിൽ സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി പി പ്രസാദ് ഏറ്റുവാങ്ങി.

Advertisements

Hot Topics

Related Articles