അരിക്കൊമ്പനെ രണ്ട് വര്‍ഷത്തോളം നിരീക്ഷിക്കില്ല ; ചിന്നക്കനാലില്‍ നിന്ന് ജനങ്ങളെ മാറ്റി വന്യജീവിസങ്കേതമാക്കണമെന്ന് ആവശ്യവും തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി : തമിഴ്നാട്ടിലേക്ക് മാറ്റിയ അരിക്കൊമ്പനെ രണ്ട് വര്‍ഷത്തോളം നിരീക്ഷിക്കാൻ നിര്‍ദേശിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.ചിന്നക്കനാലിനെ വന്യജീവിസങ്കേതമായി പ്രഖ്യാപിക്കാൻ നിര്‍ദേശിക്കണമെന്ന ആവശ്യത്തിലും ഇടപെടാൻ സുപ്രീം കോടതി വിസ്സമ്മതിച്ചു. അതേസമയം ഹര്‍ജിക്കാര്‍ക്ക് ഈ ആവശ്യം ഉന്നയിച്ച്‌ മറ്റ് ഫോറങ്ങളെ സമീപിക്കാവുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Advertisements

പരിസ്ഥിതി പ്രവര്‍ത്തകൻ സി.ആര്‍ നീലകണ്ഠൻ, വി.കെ ആനന്ദൻ എന്നിവരാണ് അരിക്കൊമ്ബൻ വിഷയത്തില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ അരികൊമ്ബനും ആയി ബന്ധപ്പെട്ട വിഷയത്തില്‍ വിവിധ ഹര്‍ജികള്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. അതിനാല്‍ തങ്ങള്‍ ഈ ഹര്‍ജിയില്‍ ഇടപെടില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അരിക്കൊമ്പൻ നിലവില്‍ തമിഴ്നാട് വനത്തിലാണെന്നും അതിനാല്‍ കേരള ഹൈകോടതിക്ക് ഇതില്‍ ഇടപെടാൻ സാധിക്കില്ലെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ മൈത്രി ഹെഗ്ഡേ, പ്രിയങ്ക പ്രകാശ് എന്നിവര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇക്കാര്യത്തില്‍ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. പൊതുതാത്പര്യ ഹര്‍ജികളുമായി കോടതിയില്‍ എത്തിയവര്‍ക്ക് അരികൊമ്പന്റെ മാറ്റത്തിനെ എതിര്‍ക്കുന്നവരുമായി ബന്ധമുണ്ടെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.

കാട്ടാനകള്‍ അധികമുള്ള ചിന്നക്കനാല്‍ മേഖലയില്‍ നിന്ന് ജനങ്ങളെ മാറ്റിയ ശേഷം വന്യജീവിസങ്കേതമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിയിലെ മറ്റൊരു ആവശ്യം. ശാസ്ത്രീയമായ പഠനത്തിലൂടെ ജനവാസ – മൃഗമേഖലകളെ തരം തിരിക്കണം. ആനത്താരകളും ജനവാസ മേഖലകളും തരം തിരിക്കണം തുടങ്ങിയ ആവശ്യങ്ങളും ഹര്‍ജിയില്‍ ഉണ്ടായിരുന്നു. ഹര്‍ജി ആനത്താര ഹര്‍ജികള്‍ക്ക് ഒപ്പം പരിഗണിക്കാൻ മാറ്റണമെന്ന ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചില്ല.

Hot Topics

Related Articles