നടു റോഡിൽ പെൺകുട്ടികളെ തടഞ്ഞു നിർത്തി മുഖത്തടിച്ചു; ചോദ്യം ചെയ്തതിന് വീണ്ടും മർദനം; ക്രൂരമായി മർദിച്ചിട്ടും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കാതെ പൊലീസ്

മലപ്പുറം: അപകടകരമായ ഡ്രൈവിങ്ങിനെതിരേ പ്രതികരിച്ചതിന് സ്‌കൂട്ടർ യാത്രക്കാരായ സഹോദരിമാരെ നടുറോഡിൽ യുവാവ് മർദിച്ചു. നടു റോഡിൽ യുവതികളെ തടഞ്ഞു നിർത്തി മുഖത്തടിയ്ക്കുകയും, ക്രൂരമായി മർദിക്കുകയും ചെയ്തിട്ടും നാട്ടുകാർ പ്രതികരിച്ചില്ല. കേസുമായി സ്റ്റേഷനിൽ എത്തിയിട്ട് പോലും പൊലീസ് ഒത്തു തീർപ്പിനാണ് ശ്രമിച്ചത് എന്നും പരാതി ഉയർന്നിട്ടുണ്ട്.

Advertisements

തിരൂരങ്ങാടി സ്വദേശിയായ യുവാവിന്റെ പേരിൽ യുവതികളുടെ പരാതിയിൽ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. സ്‌കൂട്ടറിലിരിക്കുന്ന യുവതികളെ യുവാവ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്.പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശിനികളായ എംപി മൻസിലിൽ അസ്‌ന കെ. അസീസ്, ഹംന കെ. അസീസ് എന്നിവർക്കാണ് മർദനമേറ്റത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദേശീയപാത പാണമ്ബ്രയിലെ ഇറക്കത്തിൽ കഴിഞ്ഞ 16-നാണ് സംഭവം. തിരൂരങ്ങാടി ചന്തപ്പടി സ്വദേശി സി.എച്ച്. ഇബ്രാഹിം ഷബീറിന്റെ പേരിലാണ് തേഞ്ഞിപ്പലം പൊലീസ് കേസെടുത്തത്. കോഴിക്കോട്ടുനിന്ന് പരപ്പനങ്ങാടിയിലെ വീട്ടിലേക്ക് പോവുകയായിരുന്നു ഇരുവരും. കോഹിനൂർ ദേശീയപാതയിൽ അമിതവേഗത്തിലെത്തിയ കാർ ഇടതുവശത്തൂടെ തെറ്റായി കയറിയതിനെതിരേയാണ് പ്രതികരിച്ചതെന്ന് യുവതികൾ പറഞ്ഞു.

ഹോണടിച്ച് മുന്നോട്ടുപോയ സ്‌കൂട്ടർ പാണമ്ബ്രയിലെ ഇറക്കത്തിൽ യുവാവ് കാറു കുറുകെയിട്ടു തടഞ്ഞു. കാറിൽനിന്നിറങ്ങിയ ഇബ്രാഹിം ഷബീർ പ്രകോപനംകൂടാതെ മുന്നിലിരുന്ന തന്നെയും സഹോദരി ഹംനയെയും മർദിച്ചുവെന്ന് അസ്‌ന പറഞ്ഞു. യുവാവ് യുവതിയുടെ മുഖത്തടിക്കുന്നതും ആളുകൾ പ്രതികരിച്ചതോടെ കാറുമായി കടന്നുകളയുന്നതും വീഡിയോയിലുണ്ട്. അഞ്ചുതവണ തന്റെ മുഖത്തടിച്ചതായും അസ്‌ന പറഞ്ഞു.

പരിക്കേറ്റ യുവതികൾ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നട്ടെല്ലിലെ അസുഖത്തിന് ചികിത്സ തുടരുന്ന ആളാണ് പരിക്കേറ്റ അസ്‌ന. ശനിയാഴ്ച ഇരുവരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. ഇവരെ സംഭവ സ്ഥലത്തെത്തിച്ച് വിവരങ്ങൾ ശേഖരിച്ചു.

Hot Topics

Related Articles