അടൂരില്‍ മാതാവിനൊപ്പം ബസ് കാത്ത് നിന്ന വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച് അപമാനിച്ച എഴുപതുകാരന്‍ പൊലീസ് പിടിയില്‍; പ്രതിയെ കണ്ടെത്തിയത് 36 മണിക്കൂര്‍ നീണ്ട അന്വേഷണത്തിനൊടുവില്‍

പത്തനംതിട്ട: അടൂരില്‍ മാതാവിനൊപ്പം ബസ് കാത്തുനിന്ന വിദ്യാര്‍ഥിനിയായ യുവതിയെ തിരക്കിനിടെ കടന്നു പിടിച്ച് അപമാനിച്ച സംഭവത്തില്‍ എഴുപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. 36 മണിക്കൂര്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് കൈപ്പട്ടൂര്‍ വള്ളിക്കോട് മാമൂട് കുടമുക്ക് ചാരുവിളയില്‍ (ശ്രീജിത്ത് ഭവനം) കൃഷ്ണന്‍ കുട്ടി പൊലീസ് പിടിയിലായത്. പ്രദേശത്തെ വിവിധ സ്ഥാപനങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.

Advertisements

കഴിഞ്ഞ 10നാണ് സംഭവം. അമ്മയോടൊപ്പം വീട്ടിലേക്ക് പോകാന്‍ ടൗണില്‍ പഴയ എസ് ബി ടിക്ക് സമീപത്തു നിന്നു ബസ് കയറുന്നതിനിടയിലാണ് യുവതി അപമാനിക്കപ്പെട്ടത്. തിരക്ക് കാരണം ബസില്‍ കയറുന്നതിനെ മാതാവില്‍ നിന്ന് വേര്‍പെട്ട് അല്‍പ്പം പിന്നിലായിപ്പോയി. ഈ തിരക്കിനിടയിലാണ് ബസില്‍ വന്നിറങ്ങിയ ആള്‍ യുവതിയെ കടന്ന് പിടിച്ച് അപമാനിച്ച ശേഷം കടന്നു കളഞ്ഞത്. ഭയന്നു പോയ യുവതി ബസില്‍ കയറി അമ്മയോട് കാര്യം പറഞ്ഞു. അപ്പോഴേക്കും ബസ് സ്റ്റാന്‍ഡില്‍ നിന്ന് വിട്ടിരുന്നു. പ്രതി ഈ സമയം കൊണ്ട് രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് ബസ് നിര്‍ത്തി ടൗണില്‍ ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹോം ഗാര്‍ഡിനോട് വിവരം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയ ഉടന്‍ തന്നെ എസ് ഐ മനീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. സ്ഥലത്തിനടുത്തുളള വ്യവസായ സ്ഥാപനത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വിദ്യാര്‍ഥിനിയെ അപമാനിക്കുന്ന രംഗം കിട്ടി. അനശ്വര ജൂവലറിയിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രതി സംഭവ ശേഷം ഓടിമാറുന്നതും റോഡ് മുറിച്ചു കടക്കുന്നതും കണ്ടെത്തി. തുടര്‍ന്ന് ആ സമയം പുറപ്പെട്ട പത്തോളം ബസുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. പ്രതി കയറിയത് പത്തനംതിട്ട ഭാഗത്തേക്ക് പോകുന്ന ബസ് ആണെന്ന് മനസിലാക്കിയ പോലീസ് അടൂര്‍ മുതല്‍ പത്തനംതിട്ട വരെ അന്വേഷണം വ്യാപിപ്പിച്ചു.

36 മണിക്കൂര്‍ നീണ്ട അന്വോഷണത്തിനൊടുവില്‍ പ്രതി തോലുഴം ഭാഗത്തുണ്ടെന്ന് സൂചന ലഭിച്ചതോടെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ബസില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ സംഭവ സ്ഥലത്ത് തന്നെ പ്രതികരിക്കാത്തതാണ് പല പ്രതികളും രക്ഷപ്പെട്ട് പോകുന്നതിന് കാരണമെന്ന് അടൂര്‍ ഇന്‍സ്‌പെക്ടര്‍ ടി ഡി പ്രജീഷ് പറഞ്ഞു.

Hot Topics

Related Articles