ഏറ്റുമാനൂർ പട്ടിത്താനത്ത് മരിച്ചത് കടപ്പൂർ സ്വദേശിയായ ഓട്ടോഡ്രൈവർ; മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ; അപകടമുണ്ടായത് ഗ്യാസ് സിലിണ്ടർ എടുക്കാൻ വരുമ്പോൾ

കോട്ടയം: ഏറ്റുമാനൂർ പട്ടിത്താനത്ത് നാഷണൽ പെർമിറ്റ് ലോറിയിടിച്ച് മരിച്ചത് കടപ്പൂർ സ്വദേശിയായ ഓട്ടോഡ്രൈവർ. രാവിലെ വീട്ടിലേയ്ക്കു ഗ്യാസ് സിലിണ്ടർ എടുക്കുന്നതിനായി എത്തിയപ്പോഴാണ് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ മരിച്ച കടപ്പൂർ കരിമ്പിൻ കാലാജംഗ്ഷനിൽ മുല്ലൂപ്പലത്ത് എം എൻ ദിലിപി(42)ന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Advertisements

ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് എം.സി റോഡിൽ ഏറ്റുമാനൂർ പട്ടിത്താനത്ത് നാഷണൽ പെർമിറ്റ് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചത്. ലോറിയ്ക്കടിയിലേയ്ക്കു മറിഞ്ഞ ഓട്ടോ ഡ്രൈവറുടെ തലയിലൂടെ ലോറിയുടെ പിൻചക്രങ്ങൾ കയറിയിറങ്ങി. ഏറ്റുമാനൂർ ഭാഗത്തേയ്ക്ക് വരികയായിരുന്ന ഓട്ടോറിക്ഷയിൽ എതിർ ദിശയിൽ നിന്നും എത്തിയ നാഷണൽ പെർമിറ്റ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ലോറിയ്ക്ക് അടിയിലേയ്ക്കാണ് ഓട്ടോറിക്ഷ മറിഞ്ഞത്. ഓട്ടോ ഡ്രൈവറുടെ ശരീരത്തിലൂടെ ലോറിയുടെ പിൻചക്രങ്ങൾ കയറിയിറങ്ങി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാവിലെ ഗ്യാസ് സിലിണ്ടർ എടുക്കുന്നതിനായി ഏജൻസിലേയ്ക്ക് എത്തിയതായിരുന്നു ദിലീപ്. ഈ സമയത്താണ് അപകടമുണ്ടായതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
പരേതരായ നീലകണ്ഠൻ നായർ വിലാസിനി ദമ്പതികളുടെ മകനാണ് ദിലീപ് അവിവാഹിതൻ. സഹോദരങ്ങൾ ജയകൃഷ്ണൻ, ഗിരീഷ്, ദീപ. സംസ്‌കാരം പിന്നീട്.

Hot Topics

Related Articles