ന്യൂഡല്‍ഹി: കേരളമടക്കം വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പ്രസിഡന്റുമാരെ ബിജെപി തീരുമാനിച്ചു കഴിഞ്ഞു.ഇനി പാർട്ടിയുടെ പ്രധാന ചുമതലയിലേക്ക് ഒരു നേതാവിനെ നിയമിക്കാനുള്ള ചർച്ചയാണ് ഇപ്പോള്‍ ബിജെപിയില്‍ നടക്കുന്നത്. ദേശീയ പ്രസിഡന്റ് സ്ഥാനത്തുള്ള ജെപി നദ്‌ദ നിലവില്‍ കേന്ദ്ര ആരോഗ്യ- വളം വകുപ്പ് മന്ത്രിയുടെ ചുമതല വഹിക്കുകയാണ്.
2020ല്‍ സ്ഥാനം ഏറ്റെടുത്ത നദ്‌ദയുടെ കാലാവധി 2023ല്‍ അവസാനിച്ചതാണ്. പിന്നീട് ഒരു വർഷത്തേക്ക് കൂടി പാർട്ടി അദ്ദേഹത്തിന് ചുമതല നല്‍കി. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലായിരുന്നു ഇത്. പാർട്ടി മൂന്നാമതും അധികാരത്തിലെത്തിയതോടെ ഇപ്പോള്‍ പുതിയ പ്രസിഡന്റിനായുള്ള ചർച്ച ഒന്നുകൂടി ചൂടുപിടിച്ചിരിക്കുകയാണ്. പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിതയെ പരിഗണിക്കുകയാണെന്ന് ചില ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേന്ദ്രമന്ത്രിയടക്കം ഉള്ളവരെയാണ് ബിജെപി പരിഗണിക്കുന്നത്. ഉയർന്നുകേള്‍ക്കുന്ന മൂന്ന് പേരുകളും ദക്ഷിണേന്ത്യയില്‍ നിന്നാണ്. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ, മുൻ കേന്ദ്രമന്ത്രിയായ ഡി പുരന്തരേശ്വരി, കമല്‍ഹാസനെ പരാജയപ്പെടുത്തിയതിലൂടെ ശ്രദ്ധ നേടിയ വാനതി ശ്രീനിവാസൻ എന്നിവരെ പാർട്ടി പ്രസിഡന്റ് പദവിയിലേക്ക് കണക്കാക്കുന്നതായാണ് സൂചന.
വനിതാ വോട്ടർമാരില്‍ തങ്ങളുടെ സ്വാധീനം വർദ്ധിച്ചതിനെ തുടർന്നാണ് ഇത്തവണ വനിതാ പ്രസിഡന്റിനെ പരിഗണിക്കുന്നത് എന്നാണ് വിവരം. 2023ല്‍ വനിതാ സംവരണ ബില്‍ പാസാക്കിയതും വനിതാ രാഷ്‌ട്രപതിയെ നിയമിച്ചതും ബിജെപിയുടെ ഈ നീക്കത്തിന്റെ ഭാഗമായിരുന്നു.
നിർമ്മലാ സീതാരാമൻ
2008ല്‍ ബിജെപിയിലെത്തിയ നിർമ്മലാ സീതാരാമൻ ആദ്യ മോദി സർക്കാരില്‍ സാമ്ബത്തിക-വ്യവസായ വകുപ്പ് സഹമന്ത്രിയായി. 2017ല്‍ കേന്ദ്ര പ്രതിരോധ മന്ത്രിയായി. 2019ല്‍ ബാലാകോട്ട് തിരിച്ചടി നല്‍കിയ സമയം ചുമതല വഹിച്ചു. പിന്നീട് 2019ല്‍ രണ്ടാം മോദി സർക്കാരില്‍ സാമ്ബത്തിക-കോർപറേറ്റ് കാര്യ മന്ത്രിയായി. നിലവില്‍ രാജ്യസഭാംഗമായ നിർമ്മല മൂന്നാം മോദി സർക്കാരിലും ഈ പ്രധാന ചുമതലകള്‍ വഹിച്ചുവരികയാണ്. തമിഴ്‌നാട്ടിലെ മധുര സ്വദേശിയായ നിർമ്മല നിലവിലെ പ്രസിഡന്റ് ജെ പി നദ്‌ദയെയും ബിജെപി ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിനെയും അടുത്തിടെ കണ്ട് ചർച്ച നടത്തിയിരുന്നു.
ഡി പുരന്തരേശ്വരി
ആന്ധ്രാപ്രദേശ് ബിജെപി അദ്ധ്യക്ഷയായിരുന്ന ഡി പുരന്തരേശ്വരി പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരാൻ സാദ്ധ്യത കല്‍പ്പിക്കുന്നവരില്‍ ഒരാളാണ്. അടുത്തിടെ ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് ഇന്ത്യൻ നിലപാട് വിശദമാക്കാൻ കേന്ദ്ര സർക്കാർ വിദേശ രാജ്യങ്ങളിലേക്കയച്ച പ്രതിനിധി സംഘത്തില്‍ ഇവരുണ്ടായിരുന്നു.
മുൻപ് കോണ്‍ഗ്രസ് നേതാവായിരുന്ന പുരന്തരേശ്വരി മൻമോഹൻ സിംഗ് സർക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്നു. പിന്നീട് ബിജെപിയില്‍ എത്തിയ പുരന്തരേശ്വരി രാജമുന്ദ്രി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള അംഗമാണ്.
വാനതി ശ്രീനിവാസൻ
മക്കള്‍ നീതിമയ്യം സ്ഥാപിച്ച നടൻ കമല്‍ ഹാസൻ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് 2021ല്‍ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. അന്ന് കോയമ്ബത്തൂർ (സൗത്ത്) സീറ്റില്‍ കമല്‍ ഹാസനെ പരാജയപ്പെടുത്തിയത് വാനതി ശ്രീനിവാസൻ ആയിരുന്നു. മൂന്നര പതിറ്റാണ്ടോളമായി തമിഴ്‌നാട്ടിലെ ബിജെപിയില്‍ സജീവ സാന്നിദ്ധ്യമാണ് വാനതി. 2022ല്‍ ബിജെപി സെൻട്രല്‍ ഇലക്ഷൻ കമ്മിറ്റി അംഗവുമായി.