സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വയ്ക്കുക; കോട്ടയത്ത് യുവമോർച്ചാ പ്രവർത്തകർ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം; പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തിൽ ലോട്ടറി കച്ചവടക്കാരിയ്ക്ക് പരിക്ക്; വീഡിയോ കാണാം

കോട്ടയം: സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോട്ടയത്ത് യുവമോർച്ച പ്രവർത്തകർ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. പ്രകടനമായി എത്തിയ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന്റെ അപ്രതീക്ഷിതമായുള്ള ജല പീരങ്കി പ്രയോഗത്തിൽ ഇതുവഴി നടന്നു പോയ ലോട്ടറി വിൽപ്പനക്കാരിയ്ക്കു പരിക്കേറ്റു. ഇവരെ പൊലീസ് തന്നെ ആശുപത്രിയിൽ എത്തിച്ചു.

Advertisements

സ്വർണ്ണക്കടത്ത് കേസിൽ സ്വപ്‌നാ സുരേഷിന്റെ ആരോപണത്തിനു പിന്നാലെ മുഖ്യമന്ത്രി രാജി വച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് യുവമോർച്ചാ പ്രവർത്തകർ കളക്ടറേറ്റ് മാർച്ച് നടത്തിയത്. കളക്ടറേറ്റിനു മുന്നിലെത്തിയ പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു. ഇതോടെ പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് ഉള്ളിൽ കയറാൻ ശ്രമിച്ചു. പ്രവർത്തകർ അക്രമാസക്തരായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊലീസിന്റെ ജല പീരങ്കി പ്രയോഗത്തിലാണ് ഇതുവഴി നടന്നു പോയ ലോട്ടറി വിൽപ്പനക്കാരിയ്ക്ക് പരിക്കേറ്റത്. ഇവരെ പൊലീസ് വാഹനത്തിൽ തന്നെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷ സ്ഥിതി പരിഹരിച്ചതിനു ശേഷം ചേർന്ന യോഗം ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു.

Hot Topics

Related Articles