സീ പ്ലെയിൻ പദ്ധതി; നിയമസഭയില്‍ മുഹമ്മദ് റിയാസും രമേശ് ചെന്നിത്തലയും തമ്മില്‍ വാക്പോര്

തിരുവനന്തപുരം: സീ പ്ലെയിൻ പദ്ധതിയെച്ചൊല്ലി നിയമസഭയില്‍ മന്ത്രി മുഹമ്മദ് റിയാസും രമേശ് ചെന്നിത്തലയും തമ്മില്‍ വാക്പോര്. ആർക്കും പരാതി ഇല്ലാതെ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ നിരവധിയായ ഡാമുകള്‍ ഉണ്ട് അത് പ്രയോജനപ്പെടുത്തും. കേരളത്തിന്‍റെ ബീച്ചുകള്‍ വാട്ടർ സ്പോർട്സിനുള്ള സ്ഥലങ്ങലാക്കും. ചില ഗ്രുപ്പ് ഇതില്‍ അനാവശ്യ വിവാദം ഉണ്ടാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Advertisements

സീ പ്ലെയിൻ പദ്ധതി ഉമ്മൻചാണ്ടി സര്‍ക്കാരാണ് കൊണ്ടുവന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്വകാര്യ സർവകലാശാലയെ എതിർത്തതുപോലെയാണ് സിപ്ലയിനെയും ഇടതുപക്ഷം എതിർത്തത്. ഇപ്പോഴെങ്കിലും അത് തീരുമാനിച്ചത് സ്വാഗതാർഹം എന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രമേശ് ചെന്നിത്തലക്കെതിരെ മന്ത്രി മുഹമ്മദ് റിയാസ് തരിച്ചടിച്ചു. പദ്ധതി അന്ന് നടപ്പാക്കാൻ ശ്രമിച്ചപ്പോള്‍ ഹോംവർക്ക് ഉണ്ടായിരുന്നില്ല. ആ പോരായ്മയാണ് അന്ന് ചൂണ്ടിക്കാണിച്ചത്
പോരായ്മകള്‍ പരിഹരിച്ചാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കുന്നത്. സീപ്ലെയിൻ കടലില്‍ മാത്രമേ ഇറങ്ങാൻ കഴിയുമെന്ന് എവിടെയും എഴുതിവച്ചിട്ടില്ല. നാടിന് അള്ള് വെക്കുന്ന പണി എടുക്കരുതെന്നും പ്രതിപക്ഷത്തോട് റിയാസ് ആവശ്യപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.