വീട്ടിനുള്ളില്‍ വിഷവായു നിറച്ച് ആത്മഹത്യ; ജനലുകള്‍ ഉള്‍പ്പെടെ ടേപ്പ് വച്ച് ഒട്ടിച്ച നിലയില്‍; സോഫ്റ്റ് വെയര്‍ എന്‍ജിനീയറും ഭാര്യയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു

തൃശ്ശൂര്‍: വീടിനുള്ളില്‍ വിഷവാതകം നിറച്ച് ആത്മഹത്യ ചെയ്ത് നാലംഗ കുടുംബം. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് ആത്മഹത്യ ചെയ്ത് ജീവനൊടുക്കിയത്. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ആഷിഫ് (40), ഭാര്യ അസീറ(34), മക്കളായ അസറ ഫാത്തിമ(13), അനോനീസ (8) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ ഉഴവത്ത് കടവിലാണ് നാടിനെ നടുക്കിയ സംഭവം. ഇന്ന് രാവിലെയോടെയാണ് കുടുംബത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

Advertisements

ഇവരുടെ വീടിനുള്ളില്‍ കാര്‍ബണ്‍ മൊണോക്‌സൈഡ് സാന്നിധ്യം കണ്ടെത്തി. ജനലുകള്‍ ഉള്‍പ്പെടെ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലാണ്. പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇത് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് വീടിനുള്ളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെയാണ് ഒരു കോടിയിലധികം രൂപ ചിലവഴിച്ച് ആഷിഫ് വീട് നിര്‍മ്മിച്ചത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് വന്നിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കും.

Hot Topics

Related Articles