കേന്ദ്ര സർക്കാർ നൽകിയിരുന്ന അരി ഇനി മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് ലഭിക്കില്ല ; കേന്ദ്രം നിര്‍ത്തലാക്കിയത് സംസ്ഥാനത്തിന് പി.എം.ജി.കെ.വൈ സ്‌കീം പ്രകാരം നല്‍കിയിരുന്ന അരി

ഡൽഹി : സംസ്ഥാനത്തിന് കേന്ദ്രം നല്‍കിയിരുന്ന അരിവിഹിതം നിര്‍ത്തലാക്കി. പി എം ജി കെ വൈ സ്‌ക്രീം പ്രകാരം നല്‍കിയിരുന്ന അരിയാണ് നിര്‍ത്തലാക്കിയത്. ഇത് സംസ്ഥാനത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. കൊവിഡ് കാലത്ത് ആരംഭിച്ച പദ്ധതിയാണ് അവസാനിപ്പിച്ചത്.

Advertisements

കൊവിഡ് സമയത്താണ് ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ മുന്‍ഗണന കാര്‍ഡുകാരായ മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് വേണ്ടി പിഎംജികെവൈ സ്‌ക്രീം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്. ഒരു കാര്‍ഡിലെ ഒരാള്‍ക്ക് 5 കിലോ അരി വീതമാണ് ഇത് പ്രകാരം നല്‍കിയിരുന്നത്. അതായത് ഒരു ശരാശരി കുടുംബത്തിന് 20 കിലോ അരി ലഭിക്കും. ഈ സ്‌കീമാണ് കേന്ദ്ര സര്‍ക്കാര്‍ 2022 ഡിസംബര്‍ 31ഓട് കൂടി നിര്‍ത്തലാക്കിയത് 43 ശതമാനം കാര്‍ഡുകാര്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന ആനുകൂല്യമാണ് ഇതോടെ ഇല്ലാതായത്. ഇതിന് പുറമെ സംസ്ഥാനം കിലോയ്ക്ക് 3 രൂപ നല്‍കി വാങ്ങി മുന്‍ഗണനക്കാര്‍ക്ക് സൗജന്യമായി നല്‍കിയിരുന്ന അരി കേന്ദ്രം സൗജന്യമാക്കി. എന്നാല്‍ ഇത് സംസ്ഥാനത്തെ അരി ക്ഷാമം പരിഹരിക്കാന്‍ മതിയാകില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിഎംജികെവൈ പദ്ധതി നിര്‍ത്തലാക്കിയതോടെ ഇത് വലിയ പ്രതിസന്ധിയിലേക്കാണ് സംസ്ഥാനത്തെ തള്ളിവിടുന്നത്. മുന്‍ഗണന ഇതര കാര്‍ഡുകാരായ 57ശതമാനം പേര്‍ക്കുള്ള അരിയുടെ അളവും സംസ്ഥാനത്ത് പരിമിതമാണ്. മുന്‍ഗണന കാര്‍ഡുകാര്‍ക്ക് നല്‍കിയ ശേഷം ബാക്കി വരുന്ന വിഹിതവും വെട്ടിക്കുറയ്ക്കാനുള്ളനടപടി കേന്ദ്രം ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തിനുള്ള അരി വിഹിതം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇതിനകം ഭക്ഷ്യമന്ത്രി രണ്ടു തവണ കേന്ദ്രത്തിന് കത്തയച്ചു. എന്നാല്‍ ഇതുവരെ ഒരു പ്രതികരണവും ഇല്ല. അതിനു പുറമെയാണ് നല്‍കി കൊണ്ടിരുന്ന സ്‌കീം നിര്‍ത്തലാക്കിയതും.

Hot Topics

Related Articles