ചന്ദ്രനിലേയ്ക്ക് വച്ചടി വച്ചടി കയറ്റം : ഇന്ത്യയും ജപ്പാനും ഒന്നിച്ച് ചാന്ദ്രനിലേയ്ക്ക് 

ന്യൂഡൽഹി : നാലാം ചാന്ദ്രദൗത്യത്തിനായി ഇന്ത്യയും ജപ്പാനും കൈകോര്‍ക്കുന്നു. ചന്ദ്രയാൻ-3നെ സുരക്ഷിതമായി ചന്ദ്രോപരിത്തലത്തിലിറക്കിയ ഇസ്രോയാകും നാലാം ദൗത്യത്തിന്റെ ലാൻഡര്‍ നിര്‍മ്മിക്കുക. വിക്ഷേപണവും റോവറിന്റെ ഭാഗങ്ങളുടെ നിര്‍മ്മാണവും പ്രവര്‍ത്തനവും നിയന്ത്രിക്കുന്നത് ജപ്പാന്റെ ബഹികാശ ഏജൻസിയായ ജാക്‌സ ആകും. ദക്ഷിണധ്രുവത്തിലെ ജലസാന്നിധ്യത്തെ പര്യവേക്ഷണം ചെയ്യുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.

Advertisements

2025-ന് മുൻപായി ദൗത്യം ലക്ഷ്യത്തിലെത്തുമെന്നാണ് വിവരം. എച്ച്‌3 എന്ന റോക്കറ്റിനെ ദൗത്യത്തിനായി സജ്ജമാക്കാനാണ് ജാക്‌സ് പദ്ധതിയിടുന്നത്. റോവറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായാണ് സൂചന. റോവറിന്റെ മികച്ച പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനായി ചന്ദ്രോപരിത്തലത്തിലുള്ളതിന് സമാനമായ രീതിയിലുള്ള മണല്‍ തരികളിലൂടെ പ്രവര്‍ത്തിപ്പിച്ചും മറ്റും പരീക്ഷണങ്ങളും ശാസ്ത്രജ്ഞര്‍ നടത്തി വരുന്നു. ഭാവിയില്‍ മനുഷ്യന് ചന്ദ്രനിലെത്താൻ കഴിയും വിധത്തിലുള്ള പരീക്ഷണങ്ങളും പഠനങ്ങളുമാണ് നടത്തുന്നതെന്ന് റോവര്‍ ഡെവലപ്മെന്റ് ടീമിലെ അംഗമായ നാറ്റ്സു ഫുജിയോക്ക പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വരുന്ന വര്‍ഷം ചന്ദ്രനില്‍ വമ്ബൻ ദൗത്യങ്ങളാണ് വരാനിരിക്കുന്നത്. ചന്ദ്രനില്‍ ബഹിരാകാശയാത്രികരെ എത്തിക്കുന്ന ‘ആര്‍ട്ടെമിസ് 2’ 2024-ല്‍ വിക്ഷേപിക്കാനാണ് നാസ പദ്ധതിയിടുന്നത്. ചന്ദ്രന്റെ വിദൂര വശത്ത് നിന്ന് സാമ്ബിളുകള്‍ ശേഖരിച്ച്‌ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ ചചൈനയും പദ്ധതിയിടുന്നു. വരും വര്‍ഷങ്ങളില്‍ വിവിധ രാജ്യങ്ങളാകും ചന്ദ്രനില്‍ പര്യവേക്ഷണം ചെയ്യുക.

Hot Topics

Related Articles