ചേർത്തല സ്വദേശിയായ വീട്ടമ്മയുടെ 60 സെന്റ് ചോറ്റാനിക്കര അമ്മയ്ക്ക്! സ്വത്ത് സമർപ്പിച്ചത് കാണിക്കയായി; സ്വത്തിന്റെ രേഖകൾ ദേവസ്വത്തിന് കൈമാറി

കൊച്ചി: തന്റെ പേരിലുള്ള 60 സെന്റ് സ്ഥലം ചോറ്റാനിക്കര ദേവിക്ക് കാണിക്കയായി സമർപ്പിച്ച് ഭക്ത. ചേർത്തല സ്വദേശിനി ശാന്ത എൽ. പിള്ളയാണു മരണശേഷം തന്റെ സ്വത്ത് ചോറ്റാനിക്കര ക്ഷേത്രത്തിന് എഴുതിവച്ചത്. ഒരു മാസം മുൻപ് ശാന്ത മരിച്ചതോടെ ചേർത്തല പള്ളിപ്പുറത്തെ 60 സെന്റ് സ്ഥലം ക്ഷേത്രത്തിന് കൈമാറി.

Advertisements

20 വർഷത്തോളം ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ സൗജന്യമായി സേവനം ചെയ്ത ഭക്തയായിരുന്നു ശാന്ത. ഏക മകൻ മരിച്ചതോടെ ശാന്തയും ഭർത്താവും ചോറ്റാനിക്കരയിലേക്കു താമസം മാറി. പിന്നീട് മുഴുവൻ സമയവും ക്ഷേത്ര കാര്യങ്ങളുമായി ജീവിച്ചു. ഭർത്താവ് മരിച്ചതിന് ശേഷവും ശാന്ത ക്ഷേത്രത്തിൽ തുടർന്നു. ശാരീരിക അവശതകൾ അലട്ടിയതോടെ സഹോദരിയുടെ വീട്ടിലേക്കു താമസം മാറി. അസുഖബാധിതയായി കിടന്നപ്പോഴാണ് തന്റെ പേരിലുള്ള സ്ഥലം ദേവിക്കു സമർപ്പിക്കാൻ വിൽപത്രം എഴുതിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചോറ്റാനിക്കര ഉത്സവത്തിന്റെ പൂരം നാളായ ഇന്നലെ സഹോദരി ലക്ഷ്മി പി. പിള്ള ക്ഷേത്രത്തിലെത്തി വിൽപത്രം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാറിനു കൈമാറി. ദേവസ്വം ബോർഡ് അംഗം വി.കെ. അയ്യപ്പൻ, കമ്മിഷണർ എൻ. ജ്യോതി, അസി. കമ്മിഷണർ ബിജു ആർ. പിള്ള, മാനേജർ എം.ജി. യഹുലദാസ് എന്നിവരും വിൽപത്രം കൈമാറുന്ന ചടങ്ങിൽ പങ്കെടുത്തു.

Hot Topics

Related Articles