ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവത്തിന് ആഘോഷകരമായ തുടക്കം; കുംഭഭരണി ആഘോഷം 25 ന് നടക്കും 

മാവേലിക്കര: ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവത്തിന് തുടക്കമായി. 25നാണ് കുംഭഭരണി ആഘോഷം. കുംഭഭരണി കെട്ടുകാഴ്ചക്കുള്ള ഒരുക്കങ്ങൾ ശനിയാഴ്ച രാവിലെ മുതൽ തുടങ്ങി. കരനാഥൻമാർ ക്ഷേത്രത്തിലെത്തി ദേവിയെ വണങ്ങി കാണിക്ക സമർപ്പിച്ചു. തുടർന്ന് പുണ്യാഹം വാങ്ങിയശേഷം തിരികെ കരകളിൽ എത്തി  കെട്ടൊരുക്ക് ഉരുപ്പടികൾ പുറത്തെടുത്ത് തീർഥം തളിച്ച് നിർമാണപ്രവർത്തനങ്ങൾ തുടങ്ങി. ക്ഷേത്രത്തിലെ 13 കരകളിലും ആചാരപ്രകാരം കെട്ടുകാഴ്ചകൾ ഒരുക്കുന്ന ജോലികളും ആരംഭിച്ചു.

Advertisements

ശനിയാഴ്ച മുതൽ കുതിരമൂട്ടിൽ കഞ്ഞി വിതരണം തുടങ്ങി. ചെട്ടികുളങ്ങര അമ്മയുടെ ഇഷ്ട വഴിപാടായ കുത്തിയോട്ടത്തിനും തുടക്കമായി. ഈ വർഷം 16 കുത്തിയോട്ട വഴിപാടുകളാണുള്ളത്. കുത്തിയോട്ടം നടക്കുന്ന വീടുകളിൽനിന്നും  വഴിപാടുകാരൻ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുത്തിയോട്ട ആശാന്മാരോടൊത്ത് രാവിലെ ദേവീ സന്നിധിയിലെത്തി രാവിലെ ക്ഷേത്രദർശനം നടത്തി  നേർച്ചക്കുട്ടികളെ ദത്തെടുത്തു. തുടർന്ന് വഴിപാടുകാരനും കുത്തിയോട്ട ആചാര്യനും ചേർന്ന് കുതിരച്ചുവട്ടിൽ വെ​റ്റിലയും പുകയിലും അടയ്ക്കയും നാണയവും ദക്ഷിണയായി സമർപ്പിച്ച് കരക്കാരെ കുത്തിയോട്ടത്തിന് ക്ഷണിച്ചു. 

സന്ധ്യക്ക്​ പന്തലിൽ വിളക്ക് വെപ്പ്​ ചടങ്ങു നടന്നതോടെ ഈ വർഷത്തെ കുത്തിയോട്ട ചുവടുകൾക്ക് തുടക്കം കുറിച്ചു. രേവതിനാളിൽ വരെ കുത്തിയോട്ട ചുവടുകൾ നടക്കും. വിശ്രമ ദിനമായ അശ്വതിക്ക് വഴിപാടു സദ്യയുണ്ടാവും. നേർച്ച കുട്ടികളുടെ കോതുവെട്ട് ചടങ്ങ് രാത്രിയിൽ നടക്കും. ഭരണി നാളിൽ പുലർച്ചെ പൂജകൾക്ക് ശേഷം ഘോഷയാത്രയായി ക്ഷേത്രത്തിലെത്തി കുത്തിയോട്ടം ദേവിക്ക് സമർപ്പിക്കുന്നതോടെ കുത്തിയോട്ട ചടങ്ങുകൾക്ക് പരിസമാപ്തിയാവും.

Hot Topics

Related Articles