ഇത് സി എൻ ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷനോ അതോ താലിബാനോ!കാരണമില്ലാതെ അഞ്ച് വിദ്യാർഥികൾക്ക് സസ്പെഷനും;വിചിത്രമായ കുറ്റാരോപണ മെമ്മോയുമായി പ്രിൻസിപ്പൽ

കോട്ടയം :സി എൻ ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ പ്രിൻസിപ്പൽ വക സദാചാര പോലീസിങ്.പെൺകുട്ടികൾ ഉൾപ്പെടെയുള്ള 5 വിദ്യാർത്ഥികൾക്ക് സസ്പെഷൻ.വിചിത്രമായ കുറ്റാരോപണ മെമ്മോ നൽകിയത് പ്രിൻസിപ്പൽ ബീന തോമസ്

Advertisements

പ്രായപൂർത്തിയായ വിദ്യാർഥികൾ ഒരു പാത്രത്തിൽ നിന്ന് ഭക്ഷണം കഴിച്ചു, പാട്ടുപാടി,
അധ്യാപകരേ അനുസരിച്ചില്ല, അധ്യാപകരെ ചോദ്യം ചെയ്തു,
കലാപരിപാടികൾ അവതരിപ്പിച്ചു, വിദ്യാർഥികൾ ഒരുമിച്ചിരുന്നു മറ്റുള്ളവർക്ക് അസൂയ ഉണ്ടാക്കി തുടങ്ങിയ വിചിത്ര ആരോപണങ്ങൾ ഉന്നയിച്ചാണ് സസ്‌പെൻഷൻ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സസ്പെൻഷൻ ഉത്തരവിന് പിന്നാലെ മറ്റ് വിദ്യാർത്ഥികൾക്ക് സഹവാസ ക്യാമ്പ് തുടങ്ങാൻ പ്രിൻസിപ്പലിന്റെ ഉത്തരവ്. സസ്പെൻഷനിലെ വിദ്യാർത്ഥികളെ മനഃപൂർവം ദ്രോഹിക്കാനുള്ള നടപടിയാണിത്. 10 ദിവസത്തെ സഹവാസ ക്യാമ്പ് പൂർത്തിയാക്കാതെ ഡി ഇ എൽ ഇ ഡി കോഴ്സ് പാസാകില്ല

സസ്‌പെൻഷന് മുമ്പുള്ള നടപടിക്രമങ്ങൾ പാലിച്ചിട്ടില്ല എന്നും ആരോപണം. ക്യാമ്പ് ആലോചന യോഗം എന്നപേരിൽ വിദ്യാർത്ഥികളെ വ്യാജമായി വിളിച്ചുവരുത്തി മൊഴിയെടുപ്പ് പൂർത്തിയാക്കിയതായി വരുത്തി തീർത്തു

2023ൽ ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയ പ്രിൻസിപ്പൽ ബീന തോമസിന്റെ മാനസിക നില പരിശോധിക്കണമെന്ന് കെ എസ് യു ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ ഒപ്പം നിലകൊള്ളും. പ്രിൻസിപ്പലിനെ തൽസ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്നും കെ എസ് യു ആവശ്യപ്പെട്ടു

Hot Topics

Related Articles