കോളേജ് വിദ്യാർഥിയായ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കി: ആരോപണ വിധേയനായ ബിജെപി നേതാവിന്റെ മകനെ കാണാനില്ല : പത്രസമ്മേളനം നടത്തി കുടുംബം

ബംഗളൂരു: കോളേജ് വിദ്യാർഥിയായ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയതോടെ ആരോപണ വിധേയനായ ബിജെപി നേതാവിന്റെ മകനെ കാണാനില്ല. വിവാഹ വാഗ്ദാനം നല്‍കി ബിജെപി നേതാവിന്റെ മകൻ ലൈംഗികമായി ചൂഷണം ചെയ്തതായി ആരോപിച്ച്‌ യുവതിയുടെ അമ്മ രംഗത്തെത്തി. ബിജെപി നേതാവ് പി ജി ജഗന്നിവാസ റാവുവിന്റെ മകനെതിരെയാണ് യുവതിയും കുടുംബവും രംഗത്തെത്തിയത്. കൃഷ്ണ ജെ റാവു ഇപ്പോള്‍ ഒളിവിലാണ്.

Advertisements

വിദ്യാർത്ഥിനിയായ തന്റെ മകള്‍ക്ക് ഹൈസ്കൂള്‍ കാലം മുതല്‍ കൃഷ്ണയുമായി ബന്ധമുണ്ടായിരുന്നുവെന്ന് അമ്മ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. കൃഷ്ണ റാവു മകളെ വിവാഹം കഴിക്കുമെന്ന് ഉറപ്പ് നല്‍കിയെന്നും എന്നാല്‍ ഗർഭിണിയായതോടെ മുങ്ങിയെന്നും ഇവർ പറഞ്ഞു. ഏഴാം മാസത്തിലാണ് കുടുംബം ഗർഭ വിവരം അറിയുന്നത്. ഗർഭിണിയായ ശേഷം കൃഷ്ണ റാവുവിന്റെ അച്ഛനെ സമീപിച്ചപ്പോള്‍, വിവാഹം നടത്താമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. എന്നാല്‍ പിന്നീട് വിവാഹം കഴിക്കാൻ നിർബന്ധിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് കുടുംബം ആരോപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് കുടുംബം പരാതി നല്‍കാൻ പുത്തൂർ വനിതാ പൊലീസ് സ്റ്റേഷനെ സമീപിച്ചു. അവിടെ വെച്ച്‌ പ്രതിയുടെ പിതാവ് പി.ജി. ജഗന്നിവാസ റാവു എംഎല്‍എ അശോക് കുമാർ റായിയെ ഫോണില്‍ ബന്ധപ്പെട്ടതായി ആരോപിക്കപ്പെടുന്നു. എംഎല്‍എ നല്‍കരുതെന്ന് ആവശ്യപ്പെട്ടതായും വിവാഹം നടത്തിത്തരാമെന്ന് ഉറപ്പുനല്‍കിയതായും ഭാവിയെക്കുറിച്ച്‌ ആശങ്കയുണ്ടെന്നും ഇരയുടെ അമ്മ ആരോപിക്കുന്നു. കുഞ്ഞിനെ ഗർഭഛിദ്രം ചെയ്യാൻ കുടുംബത്തിന് പണം വാഗ്ദാനം ചെയ്തതായും അവർ പറഞ്ഞു.

കൃഷ്ണയാണ് പിതാവെന്ന് തെളിയിക്കാൻ ഡിഎൻഎ പരിശോധനയ്ക്ക് തയാറാണെന്ന് കുടുംബം പറഞ്ഞു. എന്നാല്‍, ജഗന്നിവാസ റാവു പരിശോധനയെ എതിർക്കുകയും പകരം കുട്ടി തന്റേതല്ലെന്ന് മഹാലിംഗേശ്വര ക്ഷേത്രത്തിന് മുന്നില്‍ കൃഷ്ണൻ സത്യം ചെയ്യാൻ മകനോട് നിർദ്ദേശിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. കുട്ടിക്ക് മൂന്ന് മാസം പ്രായമാകുമ്ബോള്‍ ഡിഎൻഎ പരിശോധനയുമായി മുന്നോട്ട് പോകാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്.

നിയമനടപടിക്ക് ശ്രമിച്ചപ്പോള്‍ എംഎല്‍എ അശോക് റായ് അവരെ നിരുത്സാഹപ്പെടുത്തിയെന്നും ഇരയുടെ അമ്മ പറഞ്ഞു. സഹായത്തിനായി ഹിന്ദു നേതാക്കളായ അരുണ്‍ കുമാർ പുത്തില, മുരളീകൃഷ്ണ ഹസന്തട്ക, ശരണ്‍ പമ്ബ്വെല്‍ എന്നിവരെ സമീപിച്ചപ്പോള്‍ പിന്തുണ ലഭിച്ചില്ലെന്ന് അവർ ആരോപിച്ചു. ജാതിയും കുടുംബ പശ്ചാത്തലവുമാണ് വിവാഹത്തെ എതിർക്കാനുള്ള കാരണമെന്ന് ഇവർ പറഞ്ഞു. കൃഷ്ണനെ കാണാതായിട്ട് അഞ്ച് ദിവസം കഴിഞ്ഞിട്ടും പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല.

Hot Topics

Related Articles