ഒല്ലൂരിൽ കോൺഗ്രസ് മണ്ഡലം യോഗത്തിൽ ചേരിതിരിഞ്ഞ് കൂട്ടത്തല്ല്; ഡി.സി.സി സെക്രട്ടറിമാർക്ക് പരിക്ക്

തൃശൂര്‍ : ഒല്ലൂരിൽ കോൺഗ്രസ് മണ്ഡലം യോഗത്തിൽ ചേരിതിരിഞ്ഞ് കൂട്ടത്തല്ലിൽ ഡി.സി.സി സെക്രട്ടറിമാർക്ക് പരിക്ക്. ഡി.സി.സി സെക്രട്ടറിമാരായ എം.എൽ.ബേബി, ടി.എം രാജീവ് എന്നിവരെയാണ് തൃശൂരിൽ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാത്രിയിലാണ് നേതാക്കളും പ്രവർത്തകരും ഏറ്റുമുട്ടിയത്. നടത്തറ ഫാർമേഴ്സ് സഹകരണ ബാങ്കിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂടിയാലോചനക്കായുള്ള പ്രാഥമിക തല യോഗത്തിനിടയിലായിരുന്നു വാക്കേറ്റവും കയ്യാങ്കളിയും. നടത്തറ, വലക്കാവ് മണ്ഡലം കമ്മിറ്റികളുടെ സംയുക്ത യോഗം പൂച്ചട്ടി മണ്ഡലം കമ്മിറ്റി ഓഫീലായിരുന്നു ചേർന്നത്. ബാങ്കുമായി ബന്ധപ്പെട്ട് അഭിപ്രായത്തിനിടയിൽ യോഗത്തിൽ പങ്കെടുത്തിരുന്ന നേതാക്കൾ ചോദ്യം ചെയ്ത് എഴുന്നേറ്റതോടെ ഇരു വിഭാഗം ചേരിതിരിഞ്ഞ് വാക്കേറ്റത്തിലാവുകയായിരുന്നു. എം.എൽ. ബേബി എ വിഭാഗക്കാരനാണ്. ടി.എം രാജീവാണ്. നിലവിൽ ഐ ഗ്രൂപ്പിൽ മൂന്ന് വിഭാഗങ്ങളായാണ് ഒല്ലൂരിലെ കോൺഗ്രസ്. ഐ ഗ്രൂപ്പിലെ ഒരു വിഭാഗം രഹസ്യയോഗം ചേർന്ന് ബാങ്ക് കൈപ്പിടിയിലാക്കാൻ ആസൂത്രണം നടത്തിയത് ചർച്ചയായിരുന്നു. അഴിമതിയാരോപണമാണ് വാക്കേറ്റത്തിലേക്കും കയ്യാങ്കളിയിലേക്കും എത്തിയതെന്നാണ് നേതാക്കൾ തന്നെ പറയുന്നത്. ഡി.സി.സി സെക്രട്ടറിമാർ ഇരുന്നിരുന്ന കസേരയടക്കംവലിച്ചു മാറ്റി ചവിട്ടി വീഴ്ത്തിയായിരുന്നു നേതാക്കളും പ്രവർത്തകരുടെയും പോർവിളി. നെഞ്ചത്തും കഴുത്തിലുമടക്കം പരിക്കേറ്റിട്ടുണ്ട്.

Hot Topics

Related Articles