സി.പി.എം ലോക്കൽ സെക്രട്ടറി സന്ദീപിന്റെ കൊലപാതകം: കോട്ടയം ഗാന്ധിനഗർ പൊലീസിനു സംഭവിച്ചത് ഗുരുതര വീഴ്ച; വധശ്രമക്കേസിൽ പ്രതിയായിട്ടും നന്ദുവിനെയും ജിഷ്ണുവിനെയും അറസ്റ്റ് ചെയ്തില്ല; അറസ്റ്റ് വൈകിപ്പിച്ചത് കൊലപാതകത്തിൽ കലാശിച്ചു

കോട്ടയം: തിരുവല്ലയിൽ സി.പി.എം ലോക്കൽ സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തിൽ ഗാന്ധിനഗർ പൊലീസിനു സംഭവിച്ചത് ഗുരുതരവീഴ്ച. മാസങ്ങൾക്കു മുൻപ് നടന്ന വധശ്രമക്കേസിൽ പ്രതിയായിട്ടു പോലും കൊടുംക്രിമിനലുകളായ ജിഷ്ണുവിനെയും, നന്ദുവിനെയും അറസ്റ്റ് ചെയ്യുന്നത് പൊലീസ് വൈകിപ്പിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്. പൊലീസ് അറസ്റ്റ് വൈകിപ്പിച്ചതോടെ അക്രമി സംഘം കൃത്യമായ ആസൂത്രണത്തോടെ കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്.

Advertisements

രണ്ടു മാസം മുൻപാണ് ഗുണ്ടാ സംഘത്തലവൻ അലോട്ടിയുടെ സംഘാംഗമായ ജീമോനെ, ഗാന്ധിനഗറിൽ വച്ച് ജിഷ്ണുവിന്റെയും നന്ദുവിന്റെയും നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്. സോഷ്യൽ മീഡിയയിലൂടെ അലോട്ടിയുടെ ഗുണ്ടാ സംഘം നടത്തിയ വെല്ലുവിളിയുടെ തുടർച്ചയായാണ് ആർപ്പൂക്കരയിൽ വച്ച് അലോട്ടിയുടെ ഗുണ്ടാ സംഘത്തിലെ ജീമോനെ ആക്രമിച്ചത്. ഈ കേസിൽ വധശ്രമത്തിനുള്ള വകുപ്പ് അടക്കം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, ഈ കേസിൽ ഇതുവരെയും പ്രതികളെ അറസ്റ്റ് ചെയ്യാൻ ഗാന്ധിനഗർ പൊലീസിനു സാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ മറ്റു കേസുകളിൽ ജയിലിൽ കഴിഞ്ഞ മറ്റു പ്രതികൾ പുറത്തിറങ്ങിയ ശേഷം ഗൂഡാലോചന നടത്തിയശേഷം സി.പി.എം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിലേയ്ക്ക് അടക്കം കടക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു പക്ഷേ, ജീമോനെ ആക്രമിച്ച കേസിൽ പൊലീസ് നന്ദുവിനെയും ജിഷ്ണുവിനെയും അറസ്റ്റ് ചെയ്തിരുന്നെങ്കിൽ സി.പി.എം ലോക്കൽ സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിൽ ഇരുവരും ഉൾപ്പെടില്ലായിരുന്നു. വധശ്രമക്കേസിൽ പൊലീസ് അറസ്റ്റ് വൈകിപ്പിച്ചതോടെയാണ് ഇരുവർക്കും സഹ പ്രതികളുമായി ഗൂഡാലോചന നടത്താനും, കൊലപാതകത്തിലേയ്ക്കു കാര്യങ്ങൾ എത്തിക്കുന്നതിനും സാഹചര്യം ഒരുക്കിയത്. ഇത്തരത്തിലുണ്ടായ സംഭവങ്ങളിൽ പ്രതികൾക്ക് സാഹചര്യം ഒരുക്കിയതിന് പൊലീസും കൂട്ടുത്തരവാദിയാണ്.

Hot Topics

Related Articles