ദൃശ്യം മോഡലിൽ മാല മോഷണം : ആളുകളെ ഭയപ്പെടുത്തി മാല മോഷ്ടിച്ച രണ്ടു യുവാക്കൾ പിടിയിൽ

കോഴിക്കോട്: കൊലപാതക കേസുകളില്‍ ‘ദൃശ്യം’ മോ‌ഡല്‍ പല കുറ്റവാളികളും പകര്‍ത്തിയിട്ടുണ്ടെങ്കിലും മാല മോഷണത്തിന് ഈ മാതൃക പിന്തുടര്‍ന്ന രണ്ട് പ്രതികള്‍ ഒടുവില്‍ പിടിയിലായി. എരഞ്ഞിപ്പാലത്തും ചെമ്മലത്തൂരും ആള്‍ക്കാരെ ഭയപ്പെടുത്തി മാല പിടിച്ചുപറിച്ച സംഘത്തിലെ ബേപ്പൂര്‍ നടുവട്ടം സ്വദേശി സല്‍മാന്‍ ഫാരിസ് വട്ടക്കിണര്‍ സ്വദേശി യ മാന്‍ എന്നറിയപ്പെടുന്ന മന്‍ഹ മുഹമ്മദ് എന്നിവരാണ് പിടിയിലായത്.

Advertisements

പൊലീസിനെ കബളിപ്പിക്കാന്‍ ഇവര്‍ പരസ്പരം വസ്ത്രം മാറിയാണ് ധരിച്ചിരുന്നത്. 2013 ല്‍ ഇറങ്ങിയ ദൃശ്യം സിനിമ ആവര്‍ത്തിച്ച്‌ കണ്ടിട്ടാണ് പോലീസിന്റെ ചോദ്യംചെയ്യല്‍ മറികടക്കുന്നത് എങ്ങനെയെന്ന് ഇവര്‍ മനസ്സിലാക്കിയത്. പിടിച്ചുപറി നടത്തിയ ചൊവ്വാഴ്ച പ്രതി വീട്ടിലുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ഞായറാഴ്ച രാത്രി സിനിമ കാണാന്‍ പോയത് തിങ്കളാഴ്ച രാത്രിയാണെന്നും അതിന്റെ ക്ഷീണം കൊണ്ട് ചൊവ്വാഴ്ച വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നുവെന്നും സ്ഥാപിക്കാന്‍ ശ്രമിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിനായി അയല്‍വാസികളോടും കൂട്ടുകാരോടും തിങ്കളാഴ്ച രാത്രി സിനിമകണ്ടെന്ന് പറഞ്ഞ് സിനിമാ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു.ടൗണില്‍ മാല പൊട്ടിക്കാന്‍ കറങ്ങുന്നതിനിടെ ഫോണ്‍ വന്നവരോടൊക്കെ വീട്ടിലാണെന്നാണ് പറഞ്ഞത്. തലേന്ന് കണ്ട സിനിമയുടെ ക്ഷീണമായതുകൊണ്ട് വീട്ടില്‍ നിന്നും പുറത്തിറങ്ങിയില്ലെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.

പൊലീസിന്റെ ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പറില്‍ കൃത്രിമം കാണിച്ചതും സൈഡ് വ്യൂ മിറര്‍ അഴിച്ചുമാറ്റിയതും പിന്നെ അവര്‍ സ്വയം പ്രചരിപ്പിച്ച കഥയുമായിരുന്നു പ്രതികള്‍ക്കുണ്ടായിരുന്ന ആത്മവിശ്വാസം.അന്വേഷണത്തിന്റെ ഭാഗമായി ഞായറാഴ്ച കൂടെയുണ്ടായിരുന്ന സുഹൃത്തിനോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് സിനിമാക്കഥയെ വെല്ലുന്ന പിടിച്ചുപറിയുടെ രഹസ്യം ചുരുളഴിഞ്ഞത്. പിടിച്ചുപറിയിലൂടെ കിട്ടുന്ന പണം കൊണ്ട് ലഹരി വ്യാപാരം നടത്തി പെട്ടെന്ന് പണക്കാരാകുകയായിരു ലക്ഷ്യം.

ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും പന്തീരാങ്കാവ് ഇന്‍സ്പെക്ടര്‍ ബൈജു കെ. ജോസും നടക്കാവ് സബ് ഇന്‍സ്പെക്ടര്‍ എസ് ബി.കൈലാസ് നാഥും സംയുക്തമായിട്ടായിരുന്നു അന്വേഷണം.കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ. അക്ബറിന്റെ നിര്‍ദ്ദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ആമോസ് മാമ്മന്റെ നേതൃത്വത്തില്‍ ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി ബിജുരാജിന്റെ സിറ്റി ക്രൈം സ്ക്വാഡും നടക്കാവ് പൊലീസും ചേര്‍ന്ന് പിടികൂടിയത്.

Hot Topics

Related Articles