ഇടുക്കി ഏലപ്പാറ കോഴിക്കാനം രണ്ടാം ഡിവിഷനിൽ മണ്ണിടിച്ചിൽ:ഒരു മരണം സ്ഥിരീകരിച്ചു ,മണ്ണിനടിയിൽ അകപ്പെട്ട സ്ത്രീയ്ക്കായി തിരച്ചിൽ തുടരുന്നു

ഇടുക്കി:ഏലപ്പാറ കോഴിക്കാനം രണ്ടാം ഡിവിഷനിലുണ്ടായ മണ്ണിടിച്ചിലിൽ ഒരു മരണം.രണ്ടാം ഡിവിഷനിലെ പുഷ്പം ആണ് മരിച്ചത്.മണ്ണിനടിയിൽപ്പെട്ട സ്ത്രിയുടെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.പീരുമേട് പോലിസ്, ഫയർ ഫോഴ്സ് അംഗങ്ങൾ ചേർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.. എസ്റ്റേറ്റ് തൊഴിലാളിയായ ഭാഗ്യം (52) ആണ് മണ്ണിനടയില്‍ പെട്ടിരിക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ചയോടെയായിരുന്നു സംഭവം. അവർക്കായുള്ള രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്.ലയത്തിനോട് ചേര്‍ന്നുള്ള അടുക്കളയില്‍ നിന്ന് ഭക്ഷണം പാകം ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ട്. ഭാഗ്യത്തിന്റെ ഭര്‍ത്താവും മൂന്ന് മക്കളും വീട്ടിലുണ്ടായിരുന്നുവെങ്കിലും ഇവര്‍ സുരക്ഷിതരാണ്

Advertisements

.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം സംസ്ഥാനത്തു വ്യാഴാഴ്ച വരെ മിന്നലോടു കൂടി അതിശക്തമായ മഴയ്ക്കു സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. തെക്കന്‍ ഝാര്‍ഖണ്ഡിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ അടുത്ത 24 മണിക്കൂറിനകം ഇതു ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി അറബിക്കടലില്‍ പടിഞ്ഞാറന്‍ / തെക്കന്‍ കാറ്റ് ശക്തമാകുന്നതിനാലാണു മഴ കനക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

ഇന്ന് ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്ത മഴയ്ക്കും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മറ്റന്നാള്‍ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്ും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ലക്ഷദ്വീപ്കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനം നിരോധിച്ചു.

Hot Topics

Related Articles