രാജ്യസഭാ സീറ്റ് നോട്ടമിട്ട് കമല്‍നാഥ് ; സോണിയയെ കണ്ട് ആവശ്യമറിയിച്ചതായി റിപ്പോർട്ട്

ഭോപ്പാല്‍ : മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ സീറ്റിന് അവകാശവാദമുന്നയിച്ച്‌ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്.കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ ഡല്‍ഹിയിലെത്തി കണ്ട കമല്‍നാഥ് തന്‍റെ ആവശ്യം അറിയിച്ചതായാണ് വിവരം. 27നാണ് മധ്യപ്രദേശില്‍ അഞ്ച് ഒഴിവിലേക്കുള്ള രാജ്യസഭ തെരഞ്ഞെടുപ്പ്.മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന കമല്‍നാഥിനെ നിയമസഭയിലെ തോല്‍വിക്ക് പിന്നാലെ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ജിത്തു പട്‌വാരിയാണ് നിലവിലെ അധ്യക്ഷൻ. എം.എല്‍.എ മാത്രമായി സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരാൻ കമല്‍നാഥിന് താല്‍പര്യമില്ലെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. 

Advertisements

കമല്‍നാഥിന്‍റെ മകൻ നകുല്‍നാഥ് ഇത്തവണയും ഛിന്ദ്വാര സീറ്റില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രാധാന്യം നഷ്ടമാകുന്നുവെന്ന തോന്നലാണ് കമല്‍നാഥിനെ രാജ്യസഭ സീറ്റ് ആവശ്യപ്പെടാൻ പ്രേരിപ്പിച്ചതെന്ന് കോണ്‍ഗ്രസിലെ തന്നെ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരി 13ന് സംസ്ഥാനത്തെ മുഴുവൻ കോണ്‍ഗ്രസ് എം.എല്‍.എമാരെയും കമല്‍നാഥ് ഭോപ്പാലിലെ വീട്ടില്‍ വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്. രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനുള്ള മുന്നോടിയായാണ് ഇതെന്നാണ് വിലയിരുത്തല്‍. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, കമല്‍നാഥ് ബി.ജെ.പിയില്‍ ചേർന്നേക്കുമെന്ന് അഭ്യൂഹമുയർന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കമല്‍നാഥിന് രാജ്യസഭ സീറ്റും മകന് ലോക്സഭ സീറ്റും ബി.ജെ.പി വാഗ്ദാനം ചെയ്തതായാണ് പറയപ്പെടുന്നത്. അതേസമയം, സീറ്റിനായി കോണ്‍ഗ്രസിന് മേല്‍ സമ്മർദം ചെലുത്തുന്നതിന്‍റെ ഭാഗമായാണ് അഭ്യൂഹപ്രചാരണമെന്നും വിലയിരുത്തലുകളുണ്ട്.

Hot Topics

Related Articles