ഏറ്റുമാനൂരിൽ ആടിനെ കൊന്ന് തിന്ന് അജ്ഞാത ജീവി : ആടിനെ കൊലപ്പെടുത്തിയ ജീവി മനുഷ്യനെന്ന സംശയത്തിൽ വനം വകുപ്പ് ; അജ്ഞാത ജീവി ഏറ്റുമാനൂരിൽ ഭീതി പടർത്തി

കോട്ടയം : ഏറ്റുമാനൂരിലും പരിസരത്തും ഭീതി പടർത്തി അജ്ഞാത ജീവി. ആട്ടിൻ കുട്ടിയെ കൊന്ന് തിന്നതോടെയാണ് പ്രദേശമാകെ ഭീതി പടർന്നത്. എന്നാൽ , മൃഗ സമാനമായ ലക്ഷണങ്ങൾ കൊല്ലപ്പെട്ട മൃഗങ്ങളിൽ കാണാത്തതിനാൽ , മനുഷ്യൻ തന്നെയാണോ ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി വനം വകുപ്പ് അറിയിച്ചു.

Advertisements

ഏറ്റുമാനൂർ ചന്തപറമ്പിലാണ് ആടിനെ അജ്ഞാത ജീവി കടിച്ച് കൊന്ന് ഭക്ഷണമാക്കിയത്. സംഭവമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.
ഏറ്റുമാനൂർ മാടപ്പാട് പ്രദേശത്തെ ഒരു വീട്ടിലെ വളർത്താടുകളിൽ ഒന്നിനെയാണ് അജ്ഞാത ജീവി ആക്രമിച്ചു
കൊന്നു തിന്നത്. ജീവിയെ കണ്ട സ്ഥലത്ത് , പോത്തിൻ്റെ കാൽപാദത്തോളം വലുപ്പമുള്ള കാൽപ്പാടുകൾ കണ്ടതായി നാട്ടുകാർ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്ഷീര കർഷകനായ നെടിയകാലായിൽ വീട്ടിൽ ഭാരതി രാജപ്പൻ്റേതാണ് ആട്ടിൻ കുട്ടി. രണ്ട് ആടുകൾകൾ ഉള്ളതിൽ ഒരുമാസം പ്രായമായ ആട്ടിൻകുട്ടിയെയാണ് കൊന്നത്.
മരപ്പട്ടി, കുറുക്കൻ, കാട്ടുപൂച്ച തുടങ്ങിയവയിൽ ഏതെങ്കിലുമായിരിക്കാം കൊന്നത് എന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചെങ്കിലും ആടിനെ ഏതാണ്ട് പൂർണമായും തിന്നു തീർത്തതു കൊണ്ട് ഈ ജീവികളാകാനുള്ള സാധ്യതയില്ലെന്നും പ്രദേശവാസികൾ പറയുന്നു.

സമീപ വീടുകളിലെല്ലാം കോഴി, ആട്, പശു തുടങ്ങിയ വളർത്തുമൃഗങ്ങളുണ്ട്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിലും ആക്രമണം ഉണ്ടാകുമോ എന്ന ഭീതിയിലാണ് നാട്ടുകാർ.
ഏറ്റുമാനൂർ പൊലീസ് സ്ഥലം സന്ദർശിച്ചു. ആടിൻ്റെ കഴുത്തിൽ മുറി പാടുകൾ ഒന്നും ഇല്ലാത്തതിനാൽ മനുഷ്യർ ചെയ്തതാകാൻ സാധ്യതയുണ്ടെന്ന് സ്ഥലം സന്ദർശിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർ വിലയിരുത്തി. എന്തായാലും കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യത്തിലാണ് നാട്ടുകാരും, വീട്ടുകാരും.

Hot Topics

Related Articles