വ്യാജവിളി; നാഗമ്പടത്തേയ്ക്ക് പാഞ്ഞെത്തി ആംബുലൻസുകൾ; തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ നിന്നും ഡ്രൈവർമാർ രക്ഷപെട്ടത് കഷ്ടിച്ച്; കോട്ടയം നാഗമ്പടത്ത് നടന്ന തട്ടിപ്പ് ഇങ്ങനെ

നാഗമ്പടത്തു നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

കോട്ടയം: നാഗമ്പടത്ത് ആംബുലൻസ് ഡ്രൈവർമാരെ തട്ടിപ്പിലേയ്ക്കു കുരുക്കി വ്യാജ ഫോൺ വിളി. രോഗിയെ ആശുപത്രിയിലെത്തിക്കാൻ പാഞ്ഞെത്തണമെന്ന ഫോൺ വിളി ലബിച്ചതോടെ മൂന്ന് ആംബുലൻസുകളാണ് ഒരേ സമയം ഓടിയെത്തിയത്. എന്നാൽ, നാഗമ്പടത്ത് എത്തിയ ആംബുലൻസ് ഡ്രൈവർക്ക് വലിയൊരു തട്ടിപ്പിന്റെ കെണിയാണ് ഒരുക്കി വച്ചിരുന്നത്. ഗൂഗിൾ പെയിൽ ഹായ് ഇട്ടാൽ അഡ്വാൻസ് തുക നൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, മുൻപ് സമാന രീതിയിൽ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ തട്ടിപ്പ് നടന്നിരുന്നതിനാൽ ഡ്രൈവർമാർ തയ്യാറായില്ല. കബളിപ്പിക്കാനുള്ള ശ്രമത്തിനെതിരെ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട് ഡ്രൈവർമാർ.

Advertisements

ഞായറാഴ്ച ഉച്ചയോടെയാണ് കോട്ടയം നഗരത്തിൽ തട്ടിപ്പ് സംഘം ഇടപാടുകൾ ആരംഭിച്ചത്. കാലിന് ഗുരുതരമായി പരിക്കേറ്റ രോഗി നാഗമ്പടം ബസ് സ്റ്റാൻഡിൽ എത്തിയിട്ടുണ്ടെന്നും ഈ രോഗിയെ എറണാകുളം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ടാണ് ഫോൺ കോൾ എത്തിയത്. ഇത് അനുസരിച്ച് കോട്ടയം നഗരത്തിലെ അഭയ ആംബുലൻസ് സർവീസിന്റെ ആംബുലൻസ് പത്താം മിനിറ്റിൽ തന്നെ നാഗമ്പടം ബസ് സ്റ്റാൻഡിൽ എത്തി. ഇവിടെ എത്തിയ ശേഷം ഫോൺ വിളി വന്ന നമ്പരിൽ തിരികെ വിളിച്ചു. അപ്പോൾ പത്ത് മിനിറ്റ് കാത്തിരിക്കുന്നതിനായിരുന്നു മറുപടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനു പിന്നാലെ മൂന്ന് ആംബുലൻസുകൾ കൂടി നാഗമ്പടം ബസ് സ്റ്റാൻഡിനു മുന്നിലെത്തി. ഈ ആംബുലൻസുകളിലെ ഡ്രൈവർമാർ പരസ്പരം സംസാരിച്ചതോടെയാണ് തട്ടിപ്പ് സംഘത്തിന്റെ കെണിയാണ് ഇതെന്നു വ്യക്തമായത്. എല്ലാ ഡ്രൈവർമാരോടും നാഗമ്പടത്ത് എത്തിയ ശേഷം ഗൂഗിൾ പേയിൽ ഹായ് അയക്കാനാണ് നിർദശിച്ചിരുന്നത്. എന്നാൽ, ഇത്തരത്തിൽ സംസ്ഥാനത്ത് പല സ്ഥലങ്ങളിലും തട്ടിപ്പ് നടന്നിയിരുന്നതായി ഡ്രൈവർമാർക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു.

ഗൂഗിൾ പേയിൽ ഹായ് അയക്കുന്നവരുടെ അക്കൗണ്ടിൽ കിടക്കുന്ന പണം തട്ടിയെടുക്കുന്ന സംഘമാണ് ആംബുലൻസ് വിളിച്ചു വരുത്തി തട്ടിപ്പ് നടത്തുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടർന്ന് ഡ്രൈവർമാർ പണം അയച്ചു നൽകാൻ തയ്യാറായില്ല. ഇതോടെ ഡ്രൈവർമാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Hot Topics

Related Articles