വിവാഹ പന്തലിൽ മരണാനന്തര ചടങ്ങുകൾ ; നോവായി രാജുവിന്റെ മരണം; വിവാഹം 3 തവണ നിരസിച്ചത് പകയ്ക്ക് ആക്കം കൂട്ടി

തിരുവനന്തപുരം: മകളുടെ വിവാഹത്തലേന്ന് കൊല്ലപ്പെട്ട വടശ്ശേരിക്കോണത്ത് രാജുവിന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു. പോസ്റ്റ്മോർട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.

Advertisements

മകൾ ശ്രീലക്ഷ്മി വിവാഹ അഭ്യർത്ഥന നിരസിച്ചതിലുള്ള പക കൊണ്ട് അയൽവാസിയായ ജിഷ്ണുവും സംഘവുമാണ് ഇന്നലെ അർദ്ധരാത്രിയോടെ വീട്ടിൽ ചെന്ന് രാജുവിനെ മൺവെട്ടി കൊണ്ട് അടിച്ചു കൊന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവാഹത്തലേന്നത്തെ ആഘോഷ പാർട്ടി തീർന്നതിന പിന്നാലെയായിരുന്നു ജിഷ്ണുവും സംഘവുമെത്തിയത്. കാറിൽ ഉച്ചത്തിൽ പാട്ട് വെച്ച് ബഹളം ഉണ്ടാക്കി, പിന്നാലെ ശ്രീലക്ഷ്മിയെയും വീട്ടിലുണ്ടായിരുന്ന സ്ത്രീകൾ അടക്കമുള്ളവരെയും ആക്രമിച്ചു. ഇത് തടയാൻ ശ്രമിച്ച രാജുവിനെ മൺവെട്ടി കൊണ്ട് തലക്ക് അടിച്ചുവീഴ്ത്തുക ആയിരുന്നു.

പരിക്കേറ്റ രാജുവിനെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയതിനു പിന്നാലെ ജീഷ്ണവും സംഘവും ആശുപത്രിയിൽ എത്തി. എന്നാൽ രാജു മരിച്ചത് അറിഞ്ഞതോടെ ഇവർ രക്ഷപെടുകയായിരുന്നു. എന്നാൽ ആശുപത്രിക്ക് സമീപത്തുള്ള ബാങ്കിന്റെ  പരിസരത്തു നിന്ന് പ്രതികളായ ജിഷ്ണു, ജിജിൻ, ശ്യാം, മനു എന്നിവര പിടൂകൂടി.

രണ്ട് വർഷം മുമ്പായിരുന്നു ജിഷ്ണു ശ്രീലക്ഷ്മിയോട് വിവാഹ അഭ്യർത്ഥന നടത്തിയത്. ഒറ്റക്കെത്തിയും കുടുംബാംഗങ്ങൾക്കൊപ്പമെത്തിയും മൂന്ന് തവണയായിരുന്നു അഭ്യർത്ഥന നടത്തിയത്. ശ്രീലക്ഷ്മി അഭ്യർത്ഥന നിരസിക്കുകയായിരുന്നു. ഇനി ശ്രീലക്ഷ്മിക്ക് ഒരു വിവാഹം ഉണ്ടാകാൻ അനുവദിക്കില്ലെന്ന് അന്ന് ജിഷ്ണു ഭീഷണിപ്പെടുത്തിയിരുന്നു.

Hot Topics

Related Articles