നഷ്ടം നാൾക്കുനാൾ വർദ്ധിക്കുന്നു; നിലപാട് കടുപ്പിച്ച് ഫിയോക് : നിശ്ചിത നിലവാരമില്ലാത്ത സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയില്ലെന്ന് സംഘടന

തിരുവനന്തപുരം : സംസ്ഥാനത്തെ തിയേറ്ററുകളിൽ നിശ്ചിത നിലവാരമില്ലാത്ത സിനിമകൾ പ്രദർശിപ്പിക്കേണ്ടെന്ന തീരുമാനത്തിലുള്ള നിലപാട് വ്യക്തമാക്കി തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്. ഇത്തരത്തിൽ അനുമതി ലഭിക്കാത്ത സിനിമകൾ തിയേറ്ററിൽ പ്രദർശിപ്പിക്കണമെന്നുണ്ടങ്കിൽ വാടക നൽകേണ്ടിവരുമെന്ന് പ്രസിഡന്റ് എം വിജയകുമാർ അറിയിച്ചു.

Advertisements

തിയേറ്ററുകൾ വലിയ നഷ്ടത്തിലാണ് എന്നും അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം. ഒരുപാടു സിനിമകൾ ഒന്നിച്ച് റിലീസ് ചെയ്യുന്നുണ്ടെങ്കിലും ഒരെണ്ണം പോലും വിജയിക്കുന്നല്ല. ഇത്രയും നാളത്തെ അനുഭവ പരിചയം കൊണ്ട് ഏതൊക്കെ സിനിമ ഓടും, ഓടില്ല എന്ന് തിയേറ്റർ നടത്തുന്നവർക്ക് ബോധ്യമുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇനി ഞങ്ങളുടെ കണക്കുകൂട്ടലിൽ ഓടും എന്ന് തോന്നുന്ന സിനിമ മാത്രം പ്രദർശിപ്പിച്ചാൽ മതിയെന്നാണ് ആലോചിക്കുന്നത്. അത്രത്തോളം നഷ്ടം സഹിച്ചാണ് തിയേറ്ററുടമകൾ പടം ഓടിക്കുന്നത്, വിജയകുമാർ വ്യക്തമാക്കി.

പത്തുവർഷം മുമ്പ് കേരളത്തിൽ 1250-ൽ അധികം സ്ക്രീനുകളുണ്ടായിരുന്നിടത്ത് ഇപ്പോഴുള്ളത് 670 എണ്ണം മാത്രമാണ്. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ഒരു വർഷത്തിനിടെ മൂന്നു തിയേറ്ററുകൾ ബാങ്ക് ജപ്തിയിൽ വരെയെത്തിയിരുന്നു. 15-ഓളം തിയേറ്ററുകൾ നിലവിൽ ജപ്തി ഭീഷണിയിലാണ്.

200-300 സീറ്റുകളുള്ള സാധാരണ തിയേറ്ററുകളിൽ നാല് മുതൽ ആറ് വരെ തൊഴിലാളികളുണ്ട്. ഇവരുടെ ശമ്പളവും കറന്റ് ചാർജുമായി പ്രതിദിനം 7000 രൂപയോളം ചെലവ് വരും. പക്ഷെ ഇന്നിതിന്റെ പകുതിപോലും വരുമാനം കിട്ടുന്നില്ല. 90 ശതമാനം ഷോകളും ആളില്ലാത്തതിനാൽ മുടങ്ങുകയാണ്.

Hot Topics

Related Articles