ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട യുവാവിനെ കാണാൻ പതിനഞ്ചുകാരി എറണാകുളത്ത് നിന്നും പറന്നത് വിജയവാഡയിലേയ്ക്ക്; പൊലീസ് പിന്നാലെ എത്തി കുട്ടിയെ കണ്ടെത്തി

എറണാകുളം: കോലഞ്ചേരിയിൽ നിന്ന് കാണാതായ പതിനഞ്ചുകാരിയെ വിജയവാഡയിൽ നിന്ന് കണ്ടെത്തി. കഴിഞ്ഞ നാലാം തീയതി മുതലാണ് അസം സ്വദേശിനിയായ പെൺകുട്ടിയെ കാണാതായത്. ഇതേതുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ വിജയവാഡയിൽ നിന്ന് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ബീഹാർ വെസ്റ്റ് ചമ്ബരൻ സ്വദേശി ചന്ദൻ കുമാറിനെ (21) പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തു.

Advertisements

എറണാകുളം ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. ഇതേതുടർന്നാണ് ഈ കുട്ടിയെ വിജയവാഡയിൽ നിന്നും പിടിയിലായ യുവാവിനൊപ്പം കണ്ടെത്തിയത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പത്താം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടിയെ ഇയാൾ പ്രലോഭിപ്പിച്ച് വിജയവാഡയിൽ എത്തിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുലർച്ചെ എറണാകുളത്തേക്ക് ബസിൽ എത്തിയ പെൺകുട്ടി അവിടെ നിന്നും തനിച്ചാണ് ട്രെയിൻ മാർഗം വിജയവാഡയിൽ എത്തിച്ചേർന്നതെന്നാണ് പോലീസ് അറിയിച്ചത്. പോലീസ് കണ്ടുപിടിക്കാതിരിക്കാൻ യുവാവിന്റെ നിർദേശ പ്രകാരം സ്വന്തം ഫോൺ വീട്ടിൽ തന്നെ വെച്ച് യാത്രയ്ക്കിറങ്ങിയ പെൺകുട്ടി ട്രെയിനിലുണ്ടായിരുന്ന സഹയാത്രക്കാരുടെ ഫോണിനിൽ നിന്നാണ് യുവാവുമായി ബന്ധപ്പെട്ടിരുന്നതെന്നും അന്വേഷണ സംഘം അറിയിച്ചു.

പെൺകുട്ടി എത്തിയതോടെ യുവാവും ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണങ്ങളിൽ നിന്നാണ് പെൺകുട്ടിയ താമസിപ്പിച്ചിരിക്കുന്ന സ്ഥലം പോലീസ് കണ്ടെത്തിയത്. അപകടം നിറഞ്ഞ പ്രദേശമായിരുന്നു അതെന്നും എസ്.ഐ. ജി.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം സാഹസികമായ നടത്തിയ നീക്കത്തെ തുടർന്നാണ് പെൺകുട്ടിയെ മോചിപ്പിക്കാനും യുവാവിനെ അറസ്റ്റ് ചെയ്യാനും സാധിച്ചതെന്നും പോലീസ് അറിയിച്ചു.

വാടക വീട്ടിൽ താമസിപ്പിച്ചിരുന്ന പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. പുത്തൻകുരിശ് ഡി.വൈ.എസ്.പി. വി.ടി. ഷാജൻ, ഇൻസ്‌പെക്ടർ കെ.പി. ജയപ്രകാശ്, സബ് ഇൻസ്‌പെക്ടർമാരായ ജി. ശശീധരൻ, പീറ്റർ പോൾ എ.എസ്.ഐമാരായ ബിജു ജോൺ, സുരേഷ് കുമാർ, സീനിയർ സി.പി.ഒമാരായ പി.ആർ. അഖിൽ, കെ.ആർ. രാമചന്ദ്രൻ, എ.എ. അജ്മൽ, ബിജി ജോൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles