ദില്ലി: മൂടല്‍ മഞ്ഞ് കാരണം വിമാനങ്ങള്‍ വ്യാപകമായി വൈകുന്ന സാഹചര്യത്തില്‍ നടപടിയുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. ദില്ലി വിമാനത്താവളത്തില്‍ നാലാമത് റണ്‍വേ സജ്ജമാക്കാൻ നിര്‍ദേശിച്ചതായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. യാത്രക്കാരുടെ ബുദ്ദിമുട്ട് കുറയ്ക്കാനായി നടപടികളെടുക്കാൻ വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനായി പ്രത്യേക മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പടുവിക്കും.
വിമാനത്തിനകത്തും വിമാനത്താവളത്തിലും യാത്രക്കാരുടെ മോശം പെരുമാറ്റം ഒരു കാരണ വശാലും അംഗീകരിക്കാനാകില്ലെന്നും ഇതിനെതിരെ നിയമപരമായ നടപടികളുണ്ടാകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് കുറക്കാനായി എല്ലാ ശ്രമങ്ങളും തുടരുന്നുവെന്നും മന്ത്രി അറിയിച്ചു. ഉത്തരേന്ത്യയില്‍ കൊടും ശൈത്യം തുടരുകയാണ്. 3.1 ഡിഗ്രി സെല്‍ഷ്യസാണ് ദില്ലിയില്‍ ഇന്നത്തെ കുറഞ്ഞ താപനില. ഹരിയാന നാര്‍നൗളിലാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില, 1.8 ഡിഗ്രി സെല്‍ഷ്യസ്. മൂടല്‍മഞ്ഞ് കാരണം പലയിടത്തും 50 മീറ്റര്‍ വരെയായി കാഴ്ചാപരിധി കുറഞ്ഞു. ദില്ലിയില്‍ വിമാനങ്ങളും തീവണ്ടികളും വൈകുന്നത് തുടരുകയാണ്. ദില്ലിയില്‍നിന്നും പുറപ്പെടേണ്ട 150 വിമാനങ്ങളാണ് ഇന്ന് വൈകിയത്, നൂറോളം സര്‍വീസുകള്‍ റദ്ദാക്കി, 18 തീവണ്ടികളും വൈകി. യാത്രക്കാര്‍ വിമാനക്കമ്പനികളെ ബന്ധപ്പെട്ട് യാത്രാ സമയം ഉറപ്പിച്ച ശേഷം വിമാനത്താവളത്തിലേക്ക് വന്നാല്‍ മതിയെന്ന് ദില്ലി വിമാനത്താവളം അധികൃതര്‍ നിര്‍ദേശിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെ ദില്ലിയില്‍നിന്നും ഗോവയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനം 10 മണിക്കൂറിലധികം വൈകിയിരുന്നു. ഇക്കാര്യം അറിയിച്ച പൈലറ്റിനെ യാത്രക്കാരനായ സാഹില്‍ കതാരിയ മര്‍ദിച്ചിരുന്നു. ഇൻഡിഗോ അധികൃതര്‍ ദില്ലി പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിനായി ആഭ്യന്തര സമിതിക്ക് രൂപം നല്‍കി. യാത്രക്കാരനെ നോ ഫ്ലൈ ലിസ്ററില്‍ പെടുത്താനാവശ്യപ്പെടുമെന്നും ഇൻഡിഗോ അറിയിച്ചു. ഉത്തര്‍പ്രദേശില്‍ യമുന എക്സ്പ്രസ് വേയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 40 പേര്‍ക്ക് പരിക്കേറ്റു. ലക്നൗവില്‍ കാര്‍ പാലത്തിന് മുകളില്‍ നിന്നും വീണ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. വരും ദിവസങ്ങളിലും തീവ്ര ശൈത്യം തുടരുമെന്നാണ് മുന്നറിയിപ്പ്.