സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : പ്രതി എടത്വ പോലീസിന്‍റെ പിടിയില്‍

ആലപ്പുഴ : സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത് തലവടി സ്വദേശിയുടെ കയ്യില്‍നിന്ന് പണം തട്ടി മുങ്ങി നടന്ന പ്രതി എടത്വ പോലീസിന്‍റെ പിടിയില്‍. കരുവാറ്റ ചക്കിട്ടയില്‍ വീട്ടില്‍ ജയചന്ദ്രനാണ് (43) എടത്വ പോലീസിന്‍റെ പിടിയിലായത്. തലവടി സ്വദേശിയായ വാളംപറമ്പില്‍ ഗോപകുമാറിനെ സിംഗപ്പൂരില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 90,000 രൂപ വാങ്ങി ഇയാള്‍ മുങ്ങുകയായിരുന്നു. ഗോപകുമാറിന്‍റെ പരാതിയെത്തുടര്‍ന്ന് പോലീസിന്‍റെ അന്വേഷണത്തിനിടെ എറണാകുളത്താണ് പ്രതിയെ പിടികൂടിയത്. തൃക്കൊടിത്താനം, ചെങ്ങന്നൂര്‍, എരുമേലി പോലീസ് സ്റ്റേഷനുകളില്‍ പ്രതിക്കെതിരേ സമാനമായ കേസുകള്‍ നിലവിലുണ്ട്.

Advertisements

മൂന്നുവര്‍ഷമായി നാട്ടില്‍നിന്നു മുങ്ങിനടക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. എടത്വ സിഐ ആനന്ദാബാബു, എസ് ഐ മഹേഷ്, സീനിയര്‍ സിപിഒ മാരായ സുനില്‍, ലിസമ്മ, സിപിഒമാരായ രാഗി, ജസ്റ്റിന്‍, ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

Hot Topics

Related Articles