സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ എച്ച്.ആർ.ഡി.എസ് പുറത്താക്കി; സർക്കാർ വേട്ടയാടുന്നതായി സ്വപ്‌നയും എച്ച്.ആർ.ഡി.എസും

പാലക്കാട്: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിനെ എച്ച്.ആർ.ഡി.എസ് പുറത്താക്കി. സ്വർണ്ണക്കടത്ത് കേസ് വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇപ്പോൾ സ്വപ്നയെ എച്ച്.ആർ.ഡി.എസ് പുറത്താക്കിയിരിക്കുന്നത്. സർക്കാർ തങ്ങൾക്കെതിരെ നിലപാടുമായി രംഗത്ത് എത്തിയ സാഹചര്യത്തിലാണ് സ്വപ്നയെ പുറത്താക്കിയതെന്നാണ് എച്ച്.ആർ.ഡി.എസ് വ്യക്തമാക്കിയിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും, സർക്കാർ ഉദ്യോഗസ്ഥരും തങ്ങളുടെ ഓഫിസിൽ കയറിയിറങ്ങുകയാണ്. തങ്ങളുടെ ജീവനക്കാരെ നിരന്തരം മൊഴിയെടുക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ സ്വപ്നയെ പുറത്താക്കിയതെന്നാണ് എച്ച്.ആർ.ഡി.എസ് വ്യക്തമാക്കിയിരിക്കുന്നത്.

Advertisements

സ്വർണ്ണക്കടത്ത് കേസിൽ കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് സ്വപ്‌ന സുരേഷിന് സംഘപരിവാർ പ്രസ്താനമായ എച്ച്.ആർ.ഡി.എസ് സ്വപ്‌ന സുരേഷിനു ജോലി നൽകിയത്. ഇതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ 164 സ്‌റ്റേറ്റ്‌മെന്റ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സ്വപ്‌ന സുരേഷിനെ പിരിച്ച് വിട്ട് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്വർണ്ണക്കടത്ത് കേസിലെ ആരോപണങ്ങൾക്ക് പിന്നാലെ സ്വപ്‌ന സുരേഷിനും എച്ച്.ആർ.ഡി.എസിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. പി.സി ജോർജും എച്ച്.ആർ.ഡി.എസും പ്രതിയാക്കിയാണ് കേരള പൊലീസ് ക്രൈം ബ്രാഞ്ച് ഗൂഡാലോചന കേസ് രജിസ്റ്റർ ചെയ്തത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ സ്വപ്നയെ പിരിച്ച് വിട്ട് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത് എച്ച്.ആർ.ഡി.എസ്. തന്നെ സർക്കാർ പിൻതുടർന്നു വേട്ടയാടുകയാണ് എന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു.

Hot Topics

Related Articles