കോട്ടയത്തെ ഷാൻ കൊലപാതകം: പ്രതി ജോമോനെ സഹായിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ ; ജോമോൻ കണ്ണിൽ വിരൽ കുത്തി ഷാന്റെ കാഴ്ച കളഞ്ഞു

കോട്ടയം : കോട്ടയം നഗരമധ്യത്തിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഗുണ്ടാ സംഘത്തലവൻ ജോമോന്റെ സുഹൃത്തായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ജോമോന്റെ സുഹൃത്തായ ഓട്ടോ ഡ്രൈവർ ബിനുവിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ അറസ്റ്റ് രാത്രിയിൽ രേഖപ്പെടുത്തുമെന്നാണ് സൂചന.

Advertisements

കളക്ടറേറ്റിന് സമീപം കീഴുക്കുന്ന് ഉറുമ്പയത്ത് ഷാൻ ബാബു (19 ) വിനെയാണ് , ഗുണ്ടാ സംഘത്തലവൻ മുള്ളങ്കുഴി കോതമനയിൽ ജോമോൻ കെ.ജോസ് (കെ.ഡി ജോമോൻ – 40 ) കമ്പിവടിക്കും കല്ലിനും അടിച്ച് കൊലപ്പെടുത്തിയത്. രാത്രിയിൽ ഷാനെ തട്ടിക്കൊണ്ടു പോയ ജോമോനൊപ്പം അഞ്ചു പേർ ഉണ്ടായിരുന്നതായാണ് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം കീഴുക്കുന്ന് ഭാഗത്തെ വീട്ടിൽ നിന്നും അർദ്ധരാത്രി പ്രതി ഷാനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോകുമ്പോൾ ഒപ്പമുണ്ടായിരുന്നത് ബിനുവാണെന്നാണ് പൊലീസ് കണ്ടെത്തിയത്. ബിനുവും ജോമോനും ചേർന്നാണ് ഷാനെ കൊണ്ടു പോയത്. വീട്ടിൽ നിന്നും ഇറങ്ങിയ ശേഷം ഓട്ടോറിക്ഷയിൽ ഷാനെയുമായി പ്രതികൾ മാങ്ങാനം ഭാഗത്തേക്ക് പോവുകയായിരുന്നു. തുടർന്ന് , ഇവിടുത്തെ മൈതാനത്ത് എത്തിച്ച ശേഷം കൊലപാതകം നടത്തുകയായിരുന്നു എന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി.

ഷാനെ മർദ്ദിച്ചശേഷം കണ്ണിൽ വിരൽ കുത്തി ഇറക്കി കാഴ്ച നശിപ്പിച്ചതായും പ്രതി ജോമോൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ് മാർട്ടത്തിനും ഇത് തെളിഞ്ഞിട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിരുന്നു എന്ന് തെളിഞ്ഞ സാഹചര്യത്തിൽ ഇവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Hot Topics

Related Articles