സംസ്ഥാനത്ത് കാൻസർ സാധ്യത കണ്ടെത്തിയത് ഒമ്പത് ലക്ഷം പേരിൽ; പരിശോധനക്കെത്തിയത് ഒന്നര ലക്ഷം പേർ മാത്രമെന്ന് മന്ത്രി

തിരുവനന്തപുരം: രണ്ട് വർഷമെടുത്ത് ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ വീടുകളില്‍ നടത്തിയ സർവേയില്‍ 9 ലക്ഷം പേർക്ക് കാൻസർ വരാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഇവരില്‍ ഒന്നര ലക്ഷം പേർ മാത്രമാണ് ആരോഗ്യ കേന്ദ്രത്തിലെത്തി പരിശോധനക്ക് തയ്യാറായതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇവരെ ആരോഗ്യകേന്ദ്രങ്ങളിലെത്തിച്ച്‌ രോഗമില്ലെന്ന് ഉറപ്പാക്കാനുള്ള ജനകീയ പ്രചരണം സർക്കാർ ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisements

സ്തനാർബുദ സാധ്യത തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ച്‌ ഭേദമാക്കണമെന്ന അവബോധം വളർത്തുന്നതിനായി എഴുത്തുകാരിയും പൊതുപ്രവർത്തകയുമായ നിഷാ ജോസ് കെ. മാണി രാജ്യത്തുടനീളം നടത്തുന്ന കാരുണ്യ സന്ദേശ യാത്രയുടെ ഫ്ലാഗ് ഓഫ് വഴുതയ്ക്കാട് ഗവ. വിമൻസ് കോളജില്‍ നിർവഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയില്‍ സ്തനാർബുദത്തിന്റെ തോത് 11.5 ശതമാനമാണെന്നിരിക്കെ കേരളത്തിലേത് 13.5 ശതമാനമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

Hot Topics

Related Articles