ഇടുക്കി വണ്ടന്മേട് ഒരു വർഷം മുൻപ് ഗൃഹനാഥനെ ഇടിച്ച് വീഴ്ത്തി കോമയിലാക്കിയ ശേഷം നിർത്താതെ പോയ വാഹനം പിടിച്ചെടുത്തു ; പ്രതിയും പൊലീസ് പിടിയിലായി

കട്ടപ്പന : വണ്ടൻമേട്പാമ്പുപാറയിൽ സ്കൂട്ടർ യാത്രക്കാരനായ ഗൃഹനാഥനെ ഇടിച്ച് വീഴ്ത്തി കോമയിലാക്കിയ ശേഷം നിർത്താതെ പോയ വാഹനവും , ഡ്രൈവറും പൊലീസ് പിടിയിലായി. 2021 ജനുവരി 27 ന് ഉണ്ടായ അപകടത്തിലെ യഥാർത്ഥ വാഹനമാണ് പൊലീസ് കണ്ടെത്തിയത്. അപകടത്തിൽ പരിക്കേറ്റ സ്കൂട്ടി യാത്രക്കാരനായ പുളിച്ചു മൂട്ടിൽ രാജൻ ഇപ്പോഴും അബോധാവസ്ഥയിലാണ്. സംഭവത്തിൽ ഉൾപ്പെട്ട ബൊലേറോ വാഹനവും , വാഹനം ഓടിച്ച കമ്പം പുതുപ്പെട്ടി സ്വദേശി ധനശേഖരനേയും കട്ടപ്പന ഡിവൈ.എസ്.പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

Advertisements

പുറ്റടി ഭാഗത്തുനിന്നും അണക്കര ഭാഗത്തേക്ക് സ്കൂട്ടറിൽ വരികയായിരുന്ന പുളിച്ചു മൂട്ടിൽ രാജൻ ഏതോ അജ്ഞാത വാഹനമിടിച്ച് അബോധ അവസ്ഥയിൽ കിടക്കുന്നതാണ് നാട്ടുകാർ കണ്ടത്. തുടർന്ന് ഈ കേസ് വണ്ടന്മേട് പൊലീസ് അന്വേഷിക്കുകയും , രാജൻ തനിയെ സ്കൂട്ടറിൽ നിന്ന് വീണതാണ് എന്ന് കണ്ടെത്തി എഴുതി തള്ളുകയും ചെയ്തു. എന്നാൽ , വണ്ടന്മേട് പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ല എന്ന് കാട്ടി രാജന്റെ ഭാര്യ ഇടുക്കി ജില്ലാ പൊലീസ് മേധാവിയ്ക്കും കട്ടപ്പന ഡിവൈ.എസ്.പിയ്ക്കും പരാതി നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈ.എസ്.പിയുടെ സ്പെഷ്യൽ ടീമാണ് കേസ് അന്വേഷിച്ചത്. തുടർന്ന് കട്ടപ്പന ഡിവൈ.എസ്.പി വി.എ നിഷാദ് മോൻ അന്വേഷണം ഏറ്റെടുക്കുകയും വിശദമായും ശാസ്ത്രീമായും അന്വേഷണം നടത്തുകയും ചെയ്തു. അപകടം സംഭവിച്ച അന്നത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം , അപകട സമയത്ത് അവിടെ കൂടിയിരുന്ന ആളുകളിൽ നിന്നും മൊഴി രേഖപ്പെടുത്തി.

തുടർന്നാണ് വാഹനം കണ്ടെത്തിയതും പ്രതിയെ പിടികൂടിയതും. ഇടുക്കി ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസ്വാമിയുടെ നിർദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ എസ്ഐമാരായ സജിമോൻ ജോസഫ് ബാബു കെ.എം സി പി ഓ മാരായ സിനോജ് ജോസഫ്, ജോബിൻ ജോസ് , ടോണി ജോൺ വി.കെ, അനിഷ് , അനൂജ്, ശ്രീകുമാർ, സുബിൻഎന്നിവർ ചേർന്നാണ് ഈ കേസ് അന്വേഷിച്ചതും പ്രതിയിലേക്ക് എത്തിച്ചേർന്നതും.

Hot Topics

Related Articles