ഫ്രാൻസിൽ വീണ്ടും മാക്രോൺ കാലം : ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റായി തുടരും

പാരിസ്: ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റായി തുടരും. 58.2 ശതമാനം വോട്ട് നേടിയാണ് മാക്രോണ്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജയിച്ചത്. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലിയുടെ നേതാവ് മറൈന്‍ ലെ പെന്‍ 41.8 ശതമാനം വോട്ട് ലഭിച്ചു. മെയ് 13ന് പ്രസിഡന്റായി മാക്രോണ്‍ വീണ്ടും അധികാരമേല്‍ക്കും.

Advertisements

ഇന്ത്യന്‍ സമയം രാവിലെ 11.30 ന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി 11.30 വരെ നീണ്ടു. ഏപ്രില്‍ 10നായിരുന്നു ഒന്നാം റൗണ്ട് വോട്ടെടുപ്പ്. അന്ന് ഇമ്മാനുവല്‍ മാക്രോണ്‍ ഒന്നാമതും എതിര്‍ സ്ഥാനാര്‍ത്ഥി മറൈന്‍ ലെ പെന്‍ രണ്ടാമതും എത്തിയിരുന്നു. വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട മാക്രോണിനെ ലോക നേതാക്കളുടെ അഭിനന്ദന പ്രവാഹമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫ്രാന്‍സില്‍ ഒരു പുതുയു​ഗം ഉണ്ടാവും എന്നാണ് മാക്രോണ്‍ തെരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ പ്രതികരിച്ചത്. രാജ്യം വിഭജനത്തില്‍ മുങ്ങിക്കിടക്കുകയാണ്. തീവ്ര വലതുപക്ഷത്തിന് വോട്ടുചെയ്യാന്‍ നിരവധി പൗരന്മാരെ നയിച്ച കോപത്തിനും വിയോജിപ്പുകള്‍ക്കും ഉത്തരം കണ്ടെത്തേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഫ്രാന്‍സിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് ഇമ്മാനുവല്‍ മാക്രോണ്‍. 20 വര്‍ഷത്തിനിടെ രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റ് എന്ന നേട്ടവും ലാ റിപ്പബ്ലിക് ഓണ്‍ മാര്‍ഷ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ മാക്രോണ്‍ സ്വന്തമാക്കുന്നു. എതിര്‍ സ്ഥാനാര്‍ത്ഥി 53കാരിയായ പെന്‍ 2017ലും രണ്ടാം റൗണ്ടില്‍ മാക്രോണിനോട് ഏറ്റുമുട്ടിയിരുന്നു. എന്നാല്‍ തന്റെ പ്രകടനം 2017ലേതിനേക്കാള്‍ മെച്ചപ്പെട്ടതായി പെന്‍ പ്രതികരിച്ചു.

Hot Topics

Related Articles