എസ്എഫ്ഐ പ്രവര്‍ത്തകര്‍ വാഴ വെക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ കസേരയില്‍ ; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കെ കെ രമ

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനും സിപിഎമ്മിനും എതിരെ വടകര എം എല്‍ എയും കെ കെ രമ. സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിന് നേരെ ഉണ്ടായ ആക്രമണത്തില്‍ കള്ളന്‍ കപ്പലില്‍ തന്നെയാണ് എന്ന് കെ കെ രമ ആരോപിച്ചു. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തെ അനുകൂലിച്ച്‌ സംസാരിക്കുകയായിരുന്നു കെ കെ രമ. എസ് എഫ് ഐ പ്രവര്‍ത്തകര്‍ വാഴ വെക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ കസേരയില്‍ ആണ് എന്നാണ് കെ കെ രമ പരിഹസിച്ചത്.

Advertisements

എ കെ ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നത്. ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി ക്ഷുഭിതനാകുന്നു എന്നും കെ കെ രമ പറഞ്ഞു. എ കെ ജി സെന്ററിന് നേരെ ആക്രമണം ഉണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്ന് അവര്‍ പരിഹസിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എ കെ ജി സെന്ററിന് നേരെ ഉണ്ടായ ആക്രമണത്തിലെ പ്രതിയെ പിടികൂടും എന്ന് താന്‍ വിശ്വസിക്കുന്നില്ല എന്നും കാരണം, കള്ളന്‍ കപ്പലില്‍ തന്നെയാണ് എന്നുമായിരുന്നു കെ കെ രമയുടെ പ്രതികരണം. കപ്പിത്താന്‍ ആരെന്നേ ഇനി അറിയാനുള്ളൂ എന്നും കെ കെ രമ പരിഹസിച്ചു.

Hot Topics

Related Articles