കളമശ്ശേരിയിൽ നടന്നത് “ആസൂത്രിതമായ സ്ഫോടനം”; പൊട്ടിയത് “ടിഫിൻ ബോക്സ് ബോംബ്” ; lED യുടെ അവശിഷ്ടങ്ങൾ കണ്ടെത്തി

കൊച്ചി: കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിൽ നടന്നത് ആസൂത്രിതമായ സ്ഫോടനം എന്ന് സ്ഥിരീകരണം. പൊട്ടിയത് ടിഫിൻ ബോക്സ് ബോംബ്. പ്രദേശത്തു നിന്നും ഐ.ഇ.ഡിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എൻ.ഐ.എയും എൻ.എസ്.ജിയും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

Advertisements

കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്‍ററില്‍ ഇന്ന് രാവിലെ 9.30 ഓടെയാണ് സ്ഫോടനമുണ്ടായത്. യവോഹ സാക്ഷികളുടെ മൂന്ന് ദിവസത്തെ സർക്യൂട്ട് സമ്മേളനമായിരുന്നു കളമശേരിയില്‍ നടന്നത്. എറണാകുളം മേഖലയാണ് സർക്യൂട്ട് സമ്മേളനം സംഘടിപ്പിച്ചത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. മരിച്ചത് സ്ത്രീയണെന്നാണ് പ്രാഥമിക വിവരം. ഇവരുടെ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊള്ളലേറ്റ 36 പേരെ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. ഇതിൽ നാലുപേരെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. രണ്ട് പേരുടെ നില അതീവ ഗുരുതരം. ഇവരെ വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. രണ്ടുപേരിൽ ഒരാൾ കുട്ടിയാണ്. ഇരുവർക്കും 50 ശതമാനത്തിൽ കൂടുതൽ പൊള്ളൽ ഏറ്റിട്ടുണ്ട്. സ്ഫോടനമുണ്ടാകുമ്പോൾ 2400ലേറെപ്പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. 

അതേസമയം, കളമശ്ശേരിലെ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം നല്‍കി. സംസ്ഥാനത്ത് ഒട്ടാകെ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് കളമശ്ശേരിലെത്തിയിട്ടുണ്ട്. ക്രമസമാധന ചുമതലയുള്ള എഡിജിപിയും ഇൻ്റലിജൻസ് എഡിജിപിയും ഉടന്‍ കൊച്ചിയിലെത്തും.

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ദ്ധ മെഡിക്കൽ സംഘം കളമശ്ശേരിയിലേക്കെത്തും. ബേണ്‍സ് ചികിത്സാ വിദഗ്ധ സംഘത്തോട് ഉടന്‍ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കെത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജും സജ്ജമാണ്. മതിയായ കനിവ് 108 ആംബുലന്‍സുകള്‍ ലഭ്യമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

Hot Topics

Related Articles