കൽക്കണ്ടവും മുന്തിരിയും നൽകി മൂന്നര വയസുകാരിയെ പീഡിപ്പിച്ചു; പൂജാരിയ്ക്ക് 45 വർഷം കഠിന തടവ്

കൊച്ചി: മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 45 വർഷം കഠിനതടവ്. ഉദയംപേരൂർ സ്വദേശി മണക്കുന്നം ചാക്കുളം കരയിൽ വടക്കേ താന്നിക്കകത്ത് വീട്ടിൽ പുരുഷോത്തമനെയാണ് (83) എറണാകുളം പ്രിൻസിപ്പൽ പോക്‌സോ കോടതി 45 വർഷം കഠിനതടവിനും 80,000 രൂപ പിഴയും വിധിച്ചത്.

Advertisements

അമ്ബലത്തിൽ പൂജാരിയായിരുന്ന പ്രതി 2019-2020 കാലഘട്ടത്തിലാണ് കൃത്യം നടത്തിയത്. മൂന്നര വയസുകാരിയെ കൽക്കണ്ടവും മുന്തിരിയും നൽകിയാണ് പ്രതി പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം വന്നതോടെയാണ് പീഡനം നടന്നതായി അറിയുന്നത്. പരാതി നൽകിയതിനെ തുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ഉദയംപേരൂർ പൊലീസ് പുരുഷോത്തമനെ അറസ്റ്റ് ചെയ്യുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പോക്‌സോ വകുപ്പ് അടക്കം പത്തോളം കുറ്റകൃത്യങ്ങളിൽ പ്രതി കുറ്റക്കാരനാണെന്ന് വിചാരണവേളയിൽ തെളിഞ്ഞതിന് പിന്നാലെയാണ് ശിക്ഷാവിധിയുണ്ടായത്. കൊച്ചുമകളുടെ പ്രായം മാത്രമുള്ള കുട്ടിയോട് പ്രതി ചെയ്ത ക്രൂരത അതിഹീനമാണെന്നും ഒരു ദയയും അർഹിക്കുന്നില്ല എന്നും വിധി നിർണയവേളയിൽ കോടതി നോക്കിക്കണ്ടു. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴത്തുക പെൺകുട്ടിയുടെ കുടുംബത്തിന് കൈമാറാനും കോടതി നിർദേശിച്ചിട്ടുണ്ട്.

Hot Topics

Related Articles