കാസർകോട് നിന്ന് കാണാതായ പതിനെട്ടുകാരി ആലപ്പുഴയിൽ ; ഒപ്പമുണ്ടായിരുന്നത് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ യുവാവ് ; ഇരുവരെയും കണ്ടെത്തിയത് ഹൗസ് ബോട്ട് യാത്രയ്ക്കിടെ

ആലപ്പുഴ : കാസര്‍കോട് നിന്നും കാണാതായ പതിനെട്ടുകാരിയെ ആലപ്പുഴയില്‍ നിന്നും കണ്ടെത്തി. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഇരുപത്താറുകാരന്റെ ഒപ്പമായിരുന്നു യുവതി. കഴിഞ്ഞ ദിവസം കാണാതായ ഇവര്‍ക്കായി തെരച്ചില്‍ നടക്കുന്നതിനിടെയാണ് ആലപ്പുഴ ടൂറിസം പൊലീസ് ഇവരെ റെയില്‍വേ സ്റ്റേഷനില്‍നിന്നു പിടികൂടിയത്. ഇരുവരേയും കാസര്‍കോട് പൊലീസിനു കൈമാറി.

Advertisements

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവരേയും കാണാതായത്. പിന്നാലെ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ യുവാവ് തട്ടിക്കൊണ്ടു പോയതായി പരാതി നല്‍കി. യുവതിയുടെ രക്ഷിതാക്കളുടെ പരാതിയിന്മേല്‍ യുവാവിനെതിരേ കാസര്‍കോട് പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ഇവരെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഇവര്‍ ആലപ്പുഴയിലുണ്ടെന്ന വിവരം ആലപ്പുഴ ടൂറിസം പൊലീസിനെ കാസര്‍കോട് പൊലീസാണ് അറിയിച്ചത്. കായല്‍സഞ്ചാരത്തിനുശേഷം ഇവര്‍ റെയില്‍വേസ്റ്റേഷനിലെത്തിയ വിവരവും കൈമാറി. തുടര്‍ന്ന് ടൂറിസം പൊലീസ് ഇവരെ റെയില്‍വേ സ്റ്റേഷനിലെ വിശ്രമമുറിയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരെയും കാസര്‍കോടു പൊലീസിനു കൈമാറി. ടൂറിസം എസ്‌ഐ. പി. ജയറാം, പൊലീസ് ഉദ്യോഗസ്ഥരായ രഞ്ജിത, സീമ, കോസ്റ്റല്‍ വാര്‍ഡന്‍ രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ കണ്ടെത്തിയത്.

Hot Topics

Related Articles