കൊലപാതകം, ബലാത്സംഗം,മോഷണം തുടങ്ങി എല്ലവിധ കുറ്റകൃത്യങ്ങളുടെയും ഹോൾ സെയിൽ ഡീലറായ ആന അഭിലാഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

കട്ടപ്പന : ബലാത്സംഗം,മോഷണം, കൊലപാതകം, കൊലപാതകശ്രമം,തുടങ്ങി അനവധി കേസിലെ പ്രതിയായ കട്ടപ്പന വില്ലേജിൽ അമ്പല കവല കാവുംപടി ഭാഗത്ത് മഞ്ഞാങ്കൽ വീട്ടിൽ തങ്കപ്പൻ മകൻ പോത്തൻ അഭിലാഷ് എന്നറിയപ്പെടുന്ന ആന അഭിലാഷിനെ കാപ്പ നിയമപ്രകാരം ജയിലിൽ അടച്ചു. വളരെ ചെറുപ്പം മുതലേ തന്നെ മറ്റുള്ളവരെ ക്രൂരമായി പരിക്കേൽപ്പിക്കുന്ന സ്വഭാവമുള്ള പ്രതി 2009ൽ സ്വന്തം കൂട്ടുകാരന്റെ മാതാവിനെ കൂട്ടുകാരന്റെ സഹായത്തോടെ കെട്ടിയിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും കൂടാതെ മറ്റുള്ള സ്ത്രീകളെയും അയൽവാസികളെയും യാതൊരു പ്രകോപനവും കൂടാതെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും സ്ത്രീകളെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിട്ടുള്ള പ്രതി 2013 ൽ സ്വന്തം ഭാര്യയുടെ പിതാവിനെ കൂടാതെ ഭാര്യപിതാവിന്റെ വള്ളക്കടവിൽ ഉള്ള വീട്ടിൽ ചെന്ന് വെട്ടി കൊലപ്പെടുത്തുകയും ചെയ്തു.

Advertisements

പ്രതി,2018ൽ സ്വന്തം മാതാവിന്റെ അനുജത്തിയെയും അവരുടെ മകളെയും വെട്ടി പരിക്ക് ഏൽപ്പിക്കുകയും ചെയ്ത ആളുമാണ് 2018ൽ കാപ്പ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ച പ്രതി തന്റെ അയൽവാസിയും, താൻവിഷം കഴിച്ചു മരണാസന്നനായി കിടന്ന സമയത്ത് ആശുപത്രിയിൽ എത്തിച്ചു തന്റെ ജീവൻ രക്ഷപ്പെടുത്തിയ ഓട്ടോറിക്ഷ ഡ്രൈവർ ഷാജിയെ ആണ് 2019ൽ പ്രതിമാരകമായി വെട്ടി പരിക്കേൽപ്പിച്ച് ഒരു വശം തളർന്നു പോകുന്നതിന് ഇടയാക്കിയത് അന്നു വെട്ടേറ്റ് ഷാജി ഇന്നും തളർന്നു കിടപ്പാണ്.ഈ കേസിൽ ഒരു വർഷത്തോളം ഒളിവിൽ ആയിരുന്ന പ്രതിയെ തമിഴ്നാട്ടിലെ പളനിയിൽ നിന്ന് ഒരു വർഷത്തിനുശേഷമാണ് പോലീസ് പിടികൂടിയത് അതിനുശേഷം ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി തന്റെ സഹോദരിയെവീട്ടിൽ കയറി ആക്രമിച്ചു പരിക്കേൽപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിനുശേഷം പാകതീരാത്ത പ്രതി തന്റെ സഹോദരിയുടെ 17 വയസ്സുള്ള മകനെ കൊല്ലണമെന്നുള്ള ഉദ്ദേശത്തോട് കൂടി വീട്ടിൽ അതിക്രമിച്ചു കയറി പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ കഴിഞ്ഞു വരവേയാണ് കട്ടപ്പന ഡിവൈഎസ്പി വി . എ നിഷാദ് മോന്റെ നേതൃത്വത്തിൽ ഉള്ള സംഘം ഇടുക്കി ശാന്തൻപാറ കെ ആർ വിജയ എസ്റ്റേറ്റിൽ ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അതി സാഹസികമായും തന്ത്രപരമായും ഏലക്കാടുകൾക്കിടയിലൂടെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

ഈ പ്രതി ജയിലിൽ നിന്നും ഇറങ്ങുന്ന സമയങ്ങളിൽ സമീപവാസികൾ മരണ ഭയത്തോടെ കൂടിയാണ് കഴിയുന്നത് ഏതുസമയവും പ്രതിയുടെ പിന്നിൽ നിന്നുള്ള മാരക ആയുധം ഉപയോഗിച്ചുള്ള ആക്രമം ഭയന്ന് വൈകിട്ട് ആറുമണിക്ക് ശേഷം സമീപവാസികളായ ആളുകൾ ആരും തന്നെ വീടിനു പുറത്തിറങ്ങാറില്ല ഇപ്പോൾ ഈ പ്രതി അയൽവാസികളെ കൂടാതെ അടുത്ത ബന്ധുക്കളെയും സഹോദരങ്ങളെയും വരെ ആക്രമിക്കുന്ന ക്രൂരതയിലേക്ക് കടന്നിരിക്കുകയാണ് ടിയാൻ പുറത്തുണ്ടായാൽ ആരെയെങ്കിലും ഒക്കെ വെട്ടിക്കൊലപ്പെടുത്തും എന്ന് ജനങ്ങൾ ഭയക്കുന്നു.

ഇയാൾക്കെതിരെ സാക്ഷി പറയുവാൻ ആളുകൾക്ക് ഭയമാണ് അഥവാ ആരെങ്കിലും പറഞ്ഞാൽ ജയിലിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയശേഷം അവരെ

ആക്രമിക്കുകയാണ് പതിവ് ഇയാളെ ഭയന്ന് ഇയാളുടെ സമീപവാസികൾ വാസസ്ഥലം ഉപേക്ഷിച്ചു പോവുകയാണ് പോലീസ് പിടികൂടാൻ ശ്രമിക്കുമ്പോൾ എല്ലാം പോലീസിന് നേരെ കത്തി വീശി രക്ഷപ്പെടുകയാണ് ഇയാളുടെ പതിവ്.

നിലവിൽ കാപ്പാ നിയമപ്രകാരം വാറണ്ട് ഉത്തരവായിട്ടുള്ള പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിൽ അയച്ചിട്ടുള്ളതാണ് ഇയാളുടെ കൊലപാതകശ്രമം കൊലപാതകം ഉൾപ്പെടെയുള്ള എല്ലാ കേസുകളുടെയും ജാമ്യം റദ്ദാക്കാൻ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട് എന്ന് വി . എ നിഷാദ് മോൻ അറിയിച്ചു പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നും ഡി വൈ എസ് പി അറിയിച്ചു.

Hot Topics

Related Articles