ലക്ഷ്യം ഐടി പാർക്കുകളിൽ പബ്ബ്; കഞ്ചിക്കോട് സ്വകാര്യ കമ്പനിക്ക് ബ്രൂവറിക്ക് അനുമതി നൽകി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: മദ്ധ്യപ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിക്ക് ബ്രുവറി- ഡിസ്റ്റലറി അനുവദിച്ച്‌ സംസ്ഥാന സർക്കാർ. ഒയാസിസ് കോമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് പാലക്കാട് കഞ്ചിക്കോട് ബിയർ നിർമ്മാണത്തിനുള്ള ബ്രൂവറി, മദ്യ നിർമ്മാണത്തിനുള്ള ഡിസ്റ്റലറി, വൈൻ നിർമ്മാണത്തിനുള്ള വൈനറി എന്ന സ്ഥാപിക്കാനുള്ള അനുമതി നല്‍കിയത്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

Advertisements

നടപ്പു സാമ്പത്തിക വർഷം മദ്യനയം പോലും പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ മന്ത്രിസഭാ തിരുമാനം വിവാദമാകുമെന്ന് ഉറപ്പാണ്. ഐടി പാർക്കുകളില്‍ പബ്ബുകള്‍ക്ക് ലൈസൻസ് നല്‍കുന്നതിന് മുന്നോടിയായാണ് ബ്രൂവറിക്കുള്ള അനുമതി. പബ്ബുകളില്‍ സാധാരണയായി വലിയ കാനുകളിലാണ് ബിയർ എത്തിക്കുന്നത്. ഇത് രണ്ട് ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കാൻ പ്രായാോഗിക ബുദ്ധിമുട്ടുണ്ട്. ഇതുകൂടി മുന്നില്‍ കണ്ടാണ് സംസ്ഥാനത്തിനത്തിന് അകത്ത് തന്നെ ഉല്‍പ്പാദനം ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്. ബ്രൂവറിക്ക് പുറമേ എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷൻ, ബ്രാൻഡി- വൈനറി പ്ലാന്റ്, വിദേശ മദ്യ ബോട്ടലിംഗ് യൂണിറ്റ് എന്ന ആരംഭിക്കുന്നതിനുള്ള അനുമതിയും സ്വകാര്യ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സർക്കാരിന് നികുതി വരുമാനം നേടിത്തരുന്ന ഉപാധിയായതിനാല്‍ മദ്യത്തെ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് പിണറായി സർക്കാർ. ഐടി പാർക്കുകളില്‍ പബ്ബ് സൗകര്യം ഇല്ലാത്തത് ഒരു പോരായ്മയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് വലിയ ചർച്ചയ്‌ക്ക് ഇടായാക്കിയിരുന്നു. 2018ല്‍ മൂന്ന് ബ്രുവറികള്‍ക്ക് അനുമതി നല്‍കിയിരുന്നെങ്കിലും പിന്നീട് വിവാദമായതോടെ ഉത്തരവ് പിൻവലിച്ചിരുന്നു.

Hot Topics

Related Articles