പ്രായപൂർത്തിയാകാത്ത മകളെ മദ്യം നൽകി പീഡിപ്പിച്ചു; കൊച്ചിയിൽ പിതാവിന് ഇരട്ട ജീവപര്യന്തം

കൊച്ചി: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ
56 വയസുകാരനായ പിതാവിന് ഇരട്ട ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും. സ്ത്രീകൾക്കും കുട്ടികൾക്കമെതിരായ അതിക്രമ കേസുകൾ വിചാരണ ചെയ്യുന്ന അഡീഷണൽ (പോക്സോ) കോടതി ജഡ്ജി കെ. സോമനാണ് ശിക്ഷ വിധിച്ചത്. സംരക്ഷിക്കേണ്ട ആൾത്തന്നെ കുറ്റകൃത്യം ചെയ്തതിനാലാണ് ഇരട്ട ജീവപര്യന്തം നൽകിയത്.

Advertisements

2017 ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയത്ത് നിർബന്ധിച്ച് മദ്യം നൽകി നിരന്തരം ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. പെൺകുട്ടിയെ പ്രണയം നടിച്ച് ആലപ്പുഴക്കാരനായ രതീഷ് തട്ടിക്കൊണ്ടു പോയതിനെത്തുടർന്നാണ് സംഭവം പുറംലോകമറിഞ്ഞത്. യുവാവും പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിതാവിനെയും യുവാവിനെയും യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കിയാണ് പോലീസ് കുറ്റപത്രം നൽകിയത്. കാമുകനെയും കുറ്റക്കാരനെന്ന് കണ്ടെത്തിയെങ്കിലും വിധി പറയുന്ന ദിവസം കോടതിയിൽ ഹാജരാകാത്തതിനാൽ കോടതി വാറന്റ് പുറപ്പെടുവിച്ചു. ഇയാളുടെ ശിക്ഷ പിന്നീട് പറയും.

Hot Topics

Related Articles