കിള്ളിമംഗലത്ത് അടയ്ക്കാമോഷണം ആരോപിച്ച് യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം; ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി പൊലീസ്

തൃശൂർ: കിള്ളിമംഗലത്ത് അടയ്ക്കാ മോഷണമാരോപിച്ച് സന്തോഷ് (32) എന്ന യുവാവിനെ മർദ്ദിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. അടയ്ക്കാ വ്യാപാരി അബ്ബാസ് (48), സഹോദരൻ ഇബ്രാഹിം, (41), ബന്ധുവായ അൽത്താഫ് (21), അയൽവാസി കബീർ (35) എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് ചേലക്കര പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സന്തോഷ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisements

അടയ്ക്കാ വ്യാപാരിയായ അബ്ബാസിന്റെ വീട്ടിൽ നിന്നും സ്ഥിരമായി അടയ്ക്ക മോഷണം പോകാറുണ്ടായിരുന്നു. വീടിന് സമീപം വച്ച സിസിടിവി ദൃശ്യങ്ങളിലും സന്തോഷിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. തുടർന്നാണ് ഇയാളെ സംഘം മർദിച്ചത്. സംഭവമറിഞ്ഞ് ചേലക്കര പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.

Hot Topics

Related Articles