കൊച്ചി മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം തുടരും; പൊളിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ അഭിമന്യു സ്മാരകം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് കെ.എസ്.യു പ്രവർത്തകർ നൽകിയ പൊതുതാൽപര്യ ഹരജി ഹൈകോടതി തള്ളി. ഹരജിയിൽ പൊതുതാൽപര്യമില്ലെന്നും സ്വകാര്യതാൽപര്യം മാത്രമാണെന്നുമുള്ള നിരീക്ഷണത്തോടെയാണ് കോടതി ആവശ്യം നിരസിച്ചത്. മഹാരാജാസ് കോളജ് വിദ്യാർഥിയായിരുന്ന അഭിമന്യുവിൻറെ കൊലപാതകത്തിനു പിന്നാലെയാണ് ക്യാമ്ബസിൽ എസ്.എഫ്.ഐ മുൻകൈയെടുത്ത് സ്മാരകം പണിതത്.

Advertisements

ക്യാമ്ബസിനുള്ളിൽ ഒരു വിദ്യാർഥി സംഘടനയുടെ സ്മാരകം നിർമിച്ചത് ശരിയായില്ല എന്നു കാണിച്ചുകൊണ്ടായിരുന്നു കെ.എസ്.യു പ്രവർത്തകർ ഹൈകോടതിയെ സമീപിച്ചത്. സ്മാരകം അക്കാദമിക രംഗത്തെ ബാധിക്കുമെന്ന ഹരജിക്കാരുടെ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. സ്മാരകം അക്കാദമിക പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് ഹരജിക്കാർക്ക് തെളിയിക്കാനായില്ലെന്നും ചീഫ് ജസ്റ്റിസ് നിധിൻ ജാംദർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2018 ജൂലൈ രണ്ടിനാണ് എസ്.എഫ്.ഐ പ്രവർത്തകനും കോളജിലെ രണ്ടാം വർഷ രസതന്ത്ര വിദ്യാർഥിയുമായ അഭിമന്യു കൊല്ലപ്പെട്ടത്. കോളജിലെ പ്രവേശനോത്സവത്തിന് തലേന്നായിരുന്നു സംഭവം. എസ്.എഫ്.ഐ ബുക്ക് ചെയ്ത മതിലിൽ ക്യാമ്ബസ് ഫ്രണ്ട് പ്രവർത്തകർ ചുവരെഴുത്ത് നടത്തി. ഇതിന് മുകളിൽ അഭിമന്യു വർഗീയത തുലയട്ടെ എന്നെഴുതിയത് എതിരാളികളെ പ്രകോപിപ്പിച്ചു. ഇതിന്റെ വൈരാഗ്യത്തിൽ അഭിമന്യുവിനെ തിരഞ്ഞുപിടിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

അഭിമന്യു കൊല്ലപ്പെട്ട് ഒരു വർഷം പിന്നിട്ടപ്പോഴാണ് മഹാരാജാസ് ക്യാമ്ബസിൽ സ്മാരകം സ്ഥാപിച്ചത്. ഇതിന് പിന്നാലെയാണ് കെ.എസ്.യു പ്രവർത്തകർ ഹരജിയുമായി ഹൈകോടതിയെ സമീപിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന ഹരജിയാണ് വ്യാഴാഴ്ച ഡിവിഷൻ ബെഞ്ച് തള്ളിയത്.

Hot Topics

Related Articles