കുടുംബത്തിന് ഐശ്വര്യം വരാൻ ഭാര്യയയെ നഗ്നപൂജയ്ക്ക് ഇരുത്തി ; നഗ്ന പൂജയ്ക്കിടെ മന്ത്രവാദി കൂട്ട ബലാത്സംഗത്തിനിരയാക്കി : കൊല്ലത്ത് ഭർത്താവിനും ബന്ധുക്കൾക്കും എതിരെ യുവതിയുടെ പരാതി

കൊല്ലം : കുടുംബത്തിന് ഐശ്വര്യം വരാൻ ഭാര്യയയെ നഗ്നപൂജയ്ക്ക് ഇരുത്തണമെന്ന മന്ത്രവാദിയുടെ വാക്കുകേട്ട് ഭാര്യയെ കൂട്ടബലാത്സംഗത്തിന് വിട്ടുകൊടുത്ത ഭര്‍ത്താവും സഹോദരിയും അമ്മയും അറസ്റ്റില്‍.കൊല്ലത്താണ് സംഭവം.

Advertisements

തന്നെ നഗ്ന പൂജയുടെ പേരില്‍ ക്രൂരമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കൊല്ലം ചടയമംഗലത്ത് ഭര്‍ത്താവും ഭര്‍ത്യവീട്ടുകാരും ചേര്‍ന്നാണ് യുവതിയെ നഗ്ന പൂജയ്ക്ക് ഇരയാക്കിയത്. ആറ്റിങ്ങല്‍‍ സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍‍ ചടയമംഗലം പോലീസ് ഭര്‍ത്താവിനേയും ഭര്‍തൃമാതാവിനെയും സഹോദരിയേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2016ലാണ് യുവതിയെ ചടയമംഗലം സ്വദേശിയായ യുവാവ് വിവാഹം കഴിച്ചത്.അതിന് ശേഷം കുടുംബത്തിന് ഐശ്വര്യം വരാൻ മന്ത്രവാദത്തിന് ഇരയാക്കി‍ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍

യുവതി പറയുന്നത്. നഗ്ന പൂജയ്ക്ക് തയ്യാറാകാതിരുന്നപ്പോള്‍ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിച്ചു.വിവാഹ ശേഷം ഹണിമൂണ്‍‍ എന്ന പേരില്‍‍ നാഗൂരിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുവാന്‍ ശ്രമിച്ചു. അതിനുശേഷം മന്ത്രവാദത്തിനെത്തിയ അബ്ദുള്‍ ജബ്ബാര്‍ എന്ന വ്യക്തിയും അയാളുടെ സഹായി സിദ്ധിഖ് എന്നിവര്‍ ചടയമംഗലത്തെ വീട്ടില്‍ വെച്ചും. മന്ത്രവാദ കേന്ദ്രത്തില്‍‍ വെച്ചും തന്നെ പീഡിപ്പിച്ചുവെന്ന്‍ യുവതി പറയുന്നു.

ഭര്‍തൃസഹോദരിയായ ശ്രുതിയാണ് എല്ലാവര്‍ക്കും വഴങ്ങാൻ‍ നിര്‍ബന്ധിച്ചത്. ഭര്‍തൃമാതാവും ഇതിന് കൂട്ടുനിന്നു. സിദ്ധിഖ് എന്ന വ്യക്തി തന്റെ വസ്ത്രം വലിച്ച്‌ കീറാൻ‍ ശ്രമിച്ച കാര്യം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍‍ സാരമില്ലെന്നും മന്ത്രവാദത്തിന്റെ ഭാഗമാണെന്നാണ് പറഞ്ഞതെന്നും യുവതി പരാതിയില്‍‍ പറയുന്നു.പീഡനം സഹിക്കുവാൻ കഴിയാതെ വന്നതോടെ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.തുടര്‍ന്ന് യുവതിയുടെ വീട്ടുകാരാണ് കേസ് ഫയല്‍ ചെയ്തത്.

Hot Topics

Related Articles