കൊമ്പൻ പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു; ചരിഞ്ഞത് തൃശൂർ പൂരത്തിന് പതിനഞ്ചു വട്ടം തിടമ്പേറ്റിയ കൊമ്പൻ

തൃശൂർ: പാറമേക്കാവിലമ്മയുടെ മാനസപുത്രൻ പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു. കുഴഞ്ഞു വീണ കൊമ്പനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ചരിയുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് കൊമ്പൻ കുഴഞ്ഞു വീണത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് കൊമ്പൻ ചരിഞ്ഞത്.
പതിനഞ്ച് വർഷത്തോളം കൊമ്പൻ തൃശൂർ പൂരത്തിന് തിടമ്പേറ്റിയിട്ടുണ്ട്. കുഴഞ്ഞു വീണ കൊമ്പൻ തിങ്കളാഴ്ച വൈകിട്ട് 9.45 ഓടെ പാടൂക്കാട് ആനപ്പറമ്പിൽ വച്ചാണ് ചരിഞ്ഞത്.

Advertisements

കുഴഞ്ഞു വീണ കൊമ്പന് ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്നാണ്് സംശയിക്കുന്നത്. കൊമ്പൻ കഴിഞ്ഞ ദിവസങ്ങളിൽ തീർത്തും അവശനായിരുന്നു. ഞായറാഴ്ച കുഴഞ്ഞു വീണ ആന എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന് ആനയെ ക്രെയിൻ ഉപയോഗിച്ച് ഉയർത്തുകയായിരുന്നു. എന്നിട്ടും ആനയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് വെറ്റിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്താൻ മരുന്നുകൾ അടക്കം നൽകിയെങ്കിലും കൊമ്പന്റെ ജീവൻ നഷ്ടമാകുകയായിരുന്നു. തൃശൂർ പൂരത്തിന് അടക്കം നിറസാന്നിധ്യമായിരുന്നു കൊമ്പൻ. ആനപ്രേമികളുടെ ആവേശമായ കൊമ്പന്റെ വിയോഗം ആന പ്രേമികൾക്കും നൊമ്പരമായി മാറിയിട്ടുണ്ട്.

ഒരാഴ്ചയായി ശരീര തളർച്ചയെ തുടർന്ന് ചികിൽസയിലായിരുന്നു. അൽപ്പം മുമ്പാണ് പാറമേക്കാവിന്റെ ആനക്കൊട്ടിലിലാണ് അന്ത്യം. കാലിൽ നീർകെട്ടിനെ തുടർന്ന് വേദനയിലായിരുന്നു. കഴിഞ്ഞയാഴ്ച നടക്കുന്നതിനിടെ കുഴഞ്ഞു വീണ ആനയെ ക്രെയിൻ ഉപയോഗിച്ച് എഴുന്നേൽപ്പിച്ച് നിറുത്തിയെങ്കിലും വീണ്ടും കുഴഞ്ഞു വീഴുകയായിരുന്നു. ചികിൽസ പുരോഗമിക്കുന്നതിനിടയിലാണ് ആന ചരിഞ്ഞത്. പാറമേക്കാവ് വിഭാഗത്തിന്റെ പകൽപ്പൂരത്തിന് കുടമാറ്റമുൾപ്പെടെയുള്ളവയ്ക്ക് കോലമേറ്റുന്നത് പത്മനാഭനാണ്.നന്തിലത്ത് ഗോപുവാണ് പത്മനാഭനെ തൃശൂരിൽ എത്തിച്ചത്. പിന്നീട് പാറമേക്കാവ് ദേവസ്വം വാങ്ങുകയായിരുന്നു.

Hot Topics

Related Articles