കൊരട്ടിയില്‍ നിന്ന് കാണാതായ ദമ്ബതിമാരെ വേളാങ്കണ്ണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം : കൂടുതൽ വിവരങ്ങൾ പുറത്ത് 

തൃശൂര്‍: കൊരട്ടിയില്‍ നിന്ന് കാണാതായ ദമ്ബതിമാരെ വേളാങ്കണ്ണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആന്റോ (34), ഭാര്യ ജിസു (29) എന്നിവരാണ് മരിച്ചത്. സാമ്ബത്തിക ബാധ്യത ഇവരെ അലട്ടിയിരുന്നതായാണ് റിപ്പോര്‍ട്ട്. ലൈഫ് പദ്ധതിയില്‍ ലഭിച്ച വീട്ടിലായിരുന്നു ഇവരുടെ താമസം. വീടു വിറ്റ് തന്റെ കടങ്ങള്‍ വീട്ടണമെന്ന് ആന്റോ സഹോദരിക്ക് സന്ദേശം അയച്ചിരുന്നു. ചൊവ്വാഴ്ചയാണ് സന്ദേശമയച്ചത്.

Advertisements

ആന്റോ ജാതിക്ക കച്ചവടക്കാരനാണ്. ഫിനാന്‍സ് കമ്ബനികളില്‍ നിന്ന് പഴ്‌സണല്‍ ലോണെടുത്തിരുന്നു. ഇതിന്റെ അടവ് മുടങ്ങിയതും ആത്മഹത്യയ്ക്ക് കാരണമായതായാണ് സൂചന. മക്കളില്ലാത്തതിലും ദമ്ബതിമാര്‍ നിരാശരായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 22-ാം തീയതി ശനിയാഴ്‌ച വൈകുന്നേരം മുതലാണ് ഇവരെ തിരുമുടിക്കുന്നിലെ വീട്ടില്‍നിന്ന് കാണാതായത്. വേളാങ്കണ്ണി പള്ളിക്കു സമീപമുള്ള ലോഡ്ജില്‍ വിഷം കുത്തിവച്ച്‌ മരിച്ച നിലയിലാണ് കണ്ടെത്തിയത്. വിഷം കുത്തിവച്ചായിരുന്നു മരണം.

Hot Topics

Related Articles