കേരളത്തിലും ട്രാക്കുകളിലും ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിംഗ് (എ.ബി.എസ്) സംവിധാനം നടപ്പിലാക്കാന്‍ റെയിൽവേ ; പദ്ധതി വിപുലമാക്കി റെയിൽവേ 

കൊച്ചി : കേരളത്തിലും ട്രാക്കുകളിലും ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിംഗ് (എ.ബി.എസ്) സംവിധാനം നടപ്പിലാക്കാന്‍ തീരുമാനിച്ച്‌ ഇന്ത്യന്‍ റെയില്‍വേ. സംസ്ഥാനത്ത് ആദ്യമായിട്ട് എ.ബി.എസ് പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ കരാര്‍ നല്‍കി കഴിഞ്ഞു. കെ-റെയില്‍, റെയില്‍ വികാസ് നിഗവും ചേര്‍ന്നാണ് കരാര്‍ സ്വന്തമാക്കിയിരിക്കുന്നത്. 156.47 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ മുതല്‍ ഷൊര്‍ണൂരിന് മുമ്ബുള്ള വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ വരെയുള്ള 102.74 കിലോമീറ്റര്‍ ദൂരത്തിലാണ് ഓട്ടോമാറ്റിക്ക് സിഗ്നലിംഗ് നടപ്പിലാക്കുക. രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതരത്തിലാണ് കരാര്‍ നല്‍കിയിരിക്കുന്നത്.

Advertisements

പാതയിലൂടെ കടന്നുപോകുന്ന സര്‍വീസുകളുടെ ഇടവേള കുറയുകയും ട്രെയിനുകള്‍ പിടിച്ചിടുന്ന രീതിക്ക് കുറവ് വരികയും ചെയ്യും എന്നതാണ് പദ്ധതി കൊണ്ടുള്ള ഗുണം. അതിനാല്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാനാകും. നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് പാതയുടെ ശേഷി മൂന്നിരട്ടിയോളം വര്‍ദ്ധിിക്കും. ഓട്ടോമാറ്റിക് സിഗ്‌നലിങ്ങ് സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ ഒന്നു മുതല്‍ ഒന്നര വരെ കിലോമീറ്റര്‍ വ്യത്യാസത്തില്‍ സിഗ്‌നല്‍പോസ്റ്റുകള്‍ സ്ഥാപിക്കും. അതുവഴി ട്രെയിനുകള്‍ക്ക് ഒന്നിനു പിറകെ ഒന്നായി സഞ്ചരിക്കാന്‍ കഴിയും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യം പോകുന്ന ട്രെയിന്‍ ഏഴ് കിലോമീറ്റര്‍ അപ്പുറമുള്ള അടുത്ത സ്റ്റേഷനില്‍ എത്തിയാലേ പിന്നാലെ വരുന്നതിനെ കടത്തിവിടാനാകൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഓട്ടോമാറ്റിക് സിഗ്നലിങ് വന്നാല്‍ മൂന്നു ട്രെയിനുകള്‍ക്ക് പിന്നാലെ പിന്നാലെ പോകാന്‍ കഴിയും. ഇപ്പോള്‍ രണ്ട് സ്റ്റേഷനുകള്‍ക്കിടയില്‍ ഒരു ട്രെയിനിന് മാത്രമേ കടന്നുപോകാനാകൂ. ട്രെയിനുകള്‍ പാതയിലൂടെ കടന്നുപോകുന്നതനുസരിച്ചുമാത്രമേ സിഗ്നല്‍ പ്രവര്‍ത്തിക്കൂ. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി നിശ്ചിതപാതയില്‍ സര്‍വേ നടത്തി സാദ്ധ്യത പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Hot Topics

Related Articles