കോട്ടയത്ത് നാളെ സുരക്ഷാ പ്രശ്നം ഉണ്ടാകാൻ സാധ്യത : കളക്ടറേറ്റിൽ എത്തുന്ന ജീവനക്കാരെല്ലാം തിരിച്ചറിയൽ കാർഡ് ധരിക്കണം ! ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കേസ് വിധി പറയാനിരിക്കെ കോട്ടയം കളക്ടറേറ്റിൽ ജീവനക്കാർക്ക് മുന്നറിയിപ്പ് സർക്കുലർ

കോട്ടയം : കോട്ടയത്ത് നാളെ സുരക്ഷാ പ്രശ്നം ഉണ്ടാകാൻ സാധ്യത. കളക്ടറേറ്റിൽ എത്തുന്ന ജീവനക്കാർ എല്ലാവരും ഐഡി കാർഡ് ധരിക്കണം എന്നു നിർബന്ധം. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ പൂർത്തിയായി ഇന്ന് വിധി പറയാനിരിക്കെയാണ് കളക്ടറേറ്റിലെ ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി ഉത്തരവ് പുറത്തിറങ്ങിയത്. ഡെപ്യൂട്ടി കളക്ടർ ജനറലാണ് ഇതു സംബന്ധിച്ച് നിർദേശം പുറത്തിറക്കിയത്.

Advertisements

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലാണ് കോട്ടയത്തെ പ്രത്യേക കോടതി നാളെ വിധി പറയുക. ഈ കേസിന്റെ വിചാരണയുടെ ഘട്ടത്തിൽ തന്നെ വിവാദങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ കളക്ടറേറ്റ് വളപ്പിൽ എത്തുന്ന ജീവനക്കാർ എല്ലാവരും തിരിച്ചറിയൽ കാർഡ് ധരിക്കണമെന്ന നിർദേശം മുന്നോട്ട് വച്ചിരിക്കുന്നത്. വിധി വരുന്നതിന്റെ ഭാഗമായി കോടതി സ്ഥിതി ചെയ്യുന്ന ജില്ലാ കളക്ടറേറ്റ് വളപ്പിൽ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2019 ഏപ്രിൽ നാലിന് കുറ്റപത്രം സമർപ്പിച്ച് നവംബറിൽ 2019 വിചാരണ തുടങ്ങിയ കേസിലാണ് ഒടുവിൽ വിധി പറയുന്നത്. കേസിലെ 83 സാക്ഷികളിൽ
39 പേരെ  വിസ്തരിച്ചു. സാക്ഷിപ്പട്ടികയിൽ കർദ്ദിനാൾ  ജോർജ് ആലഞ്ചേരി ,ബിഷപ്പുമാർ .വൈദീകർ ,കന്യാസ്ത്രീകൾ എന്നിവരും ഉണ്ടായിരുന്നു.കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്.

സെപ്ഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ ജിതേഷ് ജെ ബാബു, അഡ്വ സുബിന്‍ കെ വര്‍ഗ്ഗീസ് എന്നിവര്‍ പ്രോസിക്യൂഷന് വേണ്ടിയും അഡ്വ കെ രാമന്‍പിള്ള, അഡ്വ സി എസ് അജയന്‍ എന്നിവര്‍ പ്രതിഭാഗത്തിന് വേണ്ടിയും കോടതിയില്‍ ഹാജരായി. ഒരു വര്‍ഷം കഠിന തടവും  പിഴയും ശിക്ഷയും വരുന്ന അന്യായമായി തടഞ്ഞുവയ്ക്കല്‍ (342), അഞ്ചു മുതല്‍ 10 വര്‍ഷം വരെ കഠിന തടവു വരുന്ന അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗിക ദുരുപയോഗം (376(സി)(എ)), പത്തുവര്‍ഷത്തില്‍ കുറയാത്ത തടവും ജീവപര്യന്തം വരെ തടവും പിഴയും വരുന്ന പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം (377), ഏഴു വര്‍ഷം കഠിന തടവു ശിക്ഷ ലഭിക്കാവുന്ന ഭീഷണിപ്പെടുത്തല്‍ (506(1)),  പത്തു വര്‍ഷത്തില്‍ കുറയാത്ത തടവും ജീവിതാവസാനം വരെ ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വരാവുന്ന  മേലധികാരം ഉപയോഗിച്ചു  തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, (376(2)(കെ)), പത്തു വര്‍ഷത്തില്‍ കുറയാത്ത തടവു മുതല്‍ ജീവിതാവസാനം വരെ ജീവപര്യന്തം തടവും പിഴയും ശിക്ഷ വരുന്ന ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ചു തുടര്‍ച്ചയായി ബലാത്സംഗം ചെയ്യല്‍  (376(2)(എന്‍), ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന സ്ത്രീത്വത്തെ അപമാനിക്കല്‍ (354) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ബിഷപ്പിനെ വിചാരണ ചെയ്തത്.

Hot Topics

Related Articles