കോട്ടയം ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ കക്കൂസ് മാലിന്യം തള്ളി; യാതൊരു നടപടിയുമെടുക്കാതെ കൈമലർത്തി അധികൃതർ; നാട്ടുകാരുടെ ആരോഗ്യത്തിന് പോലും ഭീഷണിയായി മാലിന്യ മാഫിയ

ഈരയിൽക്കടവിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ കക്കൂസ് മാലിന്യം തള്ളി വീണ്ടും മാലിന്യമാഫിയയുടെ ക്രൂരത..! നൂറുകണക്കിന് ആളുകൾ നടന്നു പോകുന്ന റോഡിലാണ് യാതൊരു അടിസ്ഥാനവുമില്ലാതെ മാലിന്യ മാഫിയ കക്കൂസ് മാലിന്യം തള്ളിയത്. റോഡിന്റെ കൃത്യം മധ്യഭാഗത്തായി പൈപ്പ് ലൈനിനായി കുഴിയെടുത്ത സ്ഥലത്താണ് ഇക്കുറിയും മാലിന്യം തള്ളിയിരിക്കുന്നത്. പുലർച്ചെ നടക്കാനെത്തിയ നാട്ടുകാരാണ് റോഡരികിൽ കക്കൂസ് മാലിന്യം തള്ളിയത് കണ്ടത്. കഴിഞ്ഞ ദിവസവും സമാന രീതിയിൽ റോഡരികിൽ മാലിന്യം തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

Advertisements

രണ്ടു ദിവസം മുൻപും സമാന രീതിയിൽ ഈരയിൽക്കടവിൽ കക്കൂസ് മാലിന്യം തള്ളിയിരുന്നു. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചെങ്കിലും ഫലം കണ്ടിട്ടില്ല. കോട്ടയം നഗരമധ്യത്തിൽ ഇപ്പോൾ മാലിന്യം തള്ളുന്ന മാഫിയ സംഘം സജീവമാണ് എന്നു തെളിയിക്കുന്നതാണ് ഈരയിൽക്കടവ് റോഡിൽ കക്കൂസ് മാലിന്യം തള്ളിയിരിക്കുന്നത്. സെപ്റ്റിക് ടാങ്ക് ക്ലീനിങ്ങിനെന്ന പേരിൽ മാധ്യമങ്ങളിൽ അടക്കം പരസ്യം നൽകുന്ന സംഘമാണ് ഇപ്പോൾ വിഷയത്തിൽ ഉൾപ്പെട്ടിരിക്കുന്ന മാഫിയ സംഘമെന്നാണ് സൂചന.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവർ വിവിധ സ്ഥലങ്ങളിൽ നിന്നും സെപ്റ്റിക് ടാങ്കുകൾ ക്ലീൻ ചെയ്ത ശേഷം ശേഷരിക്കുന്ന മാലിന്യം കാര്യക്ഷമമായി സംസ്‌കരിക്കാതെ റോഡരികിൽ തള്ളുകയാണ് ചെയ്യുന്നത്. സാധാരണക്കാരായ ജനങ്ങളുടെ ആരോഗ്യത്തെപ്പോലും ഗുരുതരമായി ബാധിക്കുന്നതാണ് അധികൃതരുടെ ഈ അനാസ്ഥ. ഇത്തരത്തിൽ നിരന്തരം മാലിന്യം അതിരൂക്ഷമായ രീതിയിൽ തള്ളിയതിനെ തുടർന്നാണ് ഈ റോഡിൽ തെരുവുവിളക്കുകൾ അധികൃതർ സ്ഥാപിച്ചത്. ഇതേ തുടർന്ന് ഒരു പരിധിവരെ മാലിന്യം തള്ളുന്നതിന് പരിഹാരം കാണാൻ സാധിച്ചിരുന്നു. എന്നാൽ, വീണ്ടും ഇതേ മാലിന്യ മാഫിയ തന്നെ സജീവമായതായാണ് ഇപ്പോൾ തുടർച്ചയായ ദിവസങ്ങളിൽ സംഭവം ആവർത്തിക്കുന്നതിലൂടെ വ്യക്തമാകുന്നത്.

Hot Topics

Related Articles