വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച് വിൽപ്പന നടത്തിയ കേസ്; കോട്ടയത്ത് അമ്മയ്ക്ക് പിന്നാലെ മകനും അറസ്റ്റിൽ; പിടിയിലായത് കേരളത്തിലേയ്ക്ക് രാസലഹരിയും കഞ്ചാവും എത്തിക്കുന്ന മാഫിയയിലെ പ്രധാനി

കോട്ടയം: വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച് വിൽപ്പന നടത്തിയ കേസിൽ അമ്മയ്ക്ക് പിന്നാലെ മകനും അറസ്റ്റിൽ. കോട്ടയം പയ്യമ്പള്ളിച്ചിറയിൽ വീടിന്റെ കിടപ്പുമുറിയിൽ നിന്നും 1.713 കിലോ കഞ്ചാവ് പിടികൂടിയ കേസിലാണ് കാരാപ്പുഴ പയ്യമ്പള്ളിച്ചിറ വീട്ടിൽ സുന്ദറിനെ(28)യാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും കോട്ടയം വെസ്റ്റ് പൊലീസും ചേർന്നു പിടികൂടിയത്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് സുന്ദറിന്റെ അമ്മ ഈശ്വരി, അഖിൽ, അക്ഷയ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Advertisements

കഴിഞ്ഞ ജൂലൈ ഒൻപതിനായിരുന്നു സംഭവം. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘം നടത്തിയ പരിശോധനയിലാണ് ഇവരുടെ വീട്ടിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തമിഴ്‌നാട്ടിൽ നിന്നും രാസ ലഹരികളും കഞ്ചാവും കേരളത്തിലേക്കും മറ്റും വിൽപ്പനയ്ക്കായി എത്തിക്കുന്ന പ്രധാന കണ്ണിയാണ് ഇപ്പോൾ അറസ്റ്റിലായ സുന്ദർ ഇയാൾക്കെതിരെ തമിഴ്‌നാട്ടിൽ ഉൾപ്പെടെ നിരവധി ലഹരി കേസുകൾ നിലവിലുണ്ട്. നിരവധി ദിവസങ്ങളായി ഇയാൾക്കായി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കൃത്യവും ശാസ്ത്രീയവുമായ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതി സുന്ദർ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Hot Topics

Related Articles