കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാധിക്ഷേപം നടത്തിയ കേസിൽ വയോധികന് തടവും പിഴയും. കോട്ടയം കടനാട് പിഴക് കരയിൽ മുഖത്തറയിൽ വീട്ടിൽ കരുണാകരനെ (74)യാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി (പോക്‌സോ) ജഡ്ജ് റോഷൻ തോമസ് ശിക്ഷിച്ചത്.
പ്രതിയെ 10 വർഷം കഠിന തടവിനും,35000/ രൂപ പിഴയും അടയ്ക്കാനാണ് കോടതി ശിക്ഷിച്ചത്. പ്രതി പിഴ അടച്ചാൽ 30,000/ രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്.., ഭാരതീയ ന്യായ സംഹിതയിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ വർഷം നവംബർ 23 നായിരുന്നു കേസിനാസ്പദമായ സംഭവം. മേലുകാവ് പോലീസ് സ്റ്റേഷൻ എസ്.ഐ ആയിരുന്ന ഗോപകുമാർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു പ്രതിയെ അറസ്റ്റ് ചെയ്ത കേസിൽ മേലുകാവ് എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ ആയിരുന്ന അഭിലാഷ്. എം.ഡി. തുടരന്വേഷണം പൂർത്തിയാക്കി
പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും16 സാക്ഷികളെയും 12 പ്രമാണങ്ങളും ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.