തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മന്ത്രി വി.ശിവൻകുട്ടിയാണ് ഫല പ്രഖ്യാപനം നടത്തിയത്. വൈകിട്ട് നാലു മുതൽ വെബ് സൈറ്റിൽ ഔദ്യോഗിക ഫലം അറിയാം. വിദ്യാഭ്യാസ ജില്ലകളിൽ 100 ശതമാനം വിജയം നേടിയത് പാലായാണ്. എസ് എസ് എൽ സി പരീക്ഷ ഫലം- 99.5% വിജയ ശതമാനം.
4,24,583 വിദ്യാർത്ഥികൾ ഉപരി പഠനത്തിന് അർഹത നേടി.
ആകെ 4,27,021 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. 61,449 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ നേടി.
ഏറ്റവും കൂടുതൽ A+ നേടിയവർ മലപ്പുറം ജില്ലയിലാണ്.
കണ്ണൂർ ജില്ലയിലാണ് ഏറ്റവുമധികം വിജയശതമാനം. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കുറവ് വിജയശതമാനം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഇന്ന് 4 മണി മുതൽ ഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാകും. ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ ഡിജിലോക്കർ വഴിയും എസ്എംഎസ് വഴിയും ഫലം അറിയാൻ സൗകര്യമുണ്ട്.
എസ്.എസ്.എൽ.സി പരീക്ഷയിൽ ജയവും തോൽവിയുമില്ല. എല്ലാവരും ആത്മവിശ്വാസത്തോടെ ജീവിതമെന്ന് പരീക്ഷയിൽ വിജയിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. 72 ക്യാമ്പുകളിലായാണ് ഈ വർഷത്തെ മൂല്യനിർണയം പൂർത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു.